ശബരിമലയെ മുന്‍നിര്‍ത്തി കമ്മ്യൂണിസ്ററുകാര് കളിക്കുന്ന കളി, അവസാനത്തെ തുരുത്തായ കേരളത്തിന്റെ മണ്ണില്‍ കമ്മ്യൂണിസ്റ്റ് കപ്പല്‍ നങ്കൂരമിട്ട് ഉറപ്പിച്ചുനിറുത്തുന്നതിനു വേണ്ടിയാണ്. സുപ്രീംകോടതിയുടെ പല വിധികളും ജനഹിതം മാനിച്ച് മാത്രം നടപ്പിലാക്കാതിരിക്കുമ്പോഴും, ഹിന്ദുജനതയുടെ വികാരത്തെ വ്രണപ്പെടുത്തുന്ന വിധി ഉടനെ തന്നെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിന്റെ പിന്നില്‍ അധികാരത്തിനുവേണ്ടി ഏതറ്റം വരെയും പോകാന്‍ മടിക്കാത്ത കമ്മ്യൂണിസ്റ്റു രാഷ്ട്രീയമാണ്.
കമ്മ്യൂണിസം പലരും ചൂണ്ടിക്കാട്ടിയിട്ടുള്ളപോലെ ഒരു മതമാണ്. ആത്മീയതയ്ക്കു പകരം ഭൗതികതയ്ക്കു പ്രാധാന്യം നല്കി, ക്രിസ്തുമതത്തില്‍നിന്നു പൊട്ടിമുളച്ച മറ്റൊരു മതം. ഇതിനകത്ത് പെട്ടിട്ടുള്ള ഹിന്ദുനാമധാരികള്‍ക്ക് പലേകാരണങ്ങളാലും ഇതിന്റെ വേലി പൊട്ടിച്ച് പുറത്ത്കടക്കുക എളുപ്പമല്ല. ഹിന്ദുക്കളെ അവഹേളിക്കുകയും അവരുടെ ആചാരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യുമ്പോഴും മറ്റ് മതങ്ങളെ പ്രീണിപ്പിക്കാന്‍ ഏതറ്റം വരെ പോകാനും തയ്യാറായിനില്കുന്ന ഭരണനേതൃത്വത്തെയാണ് നാം കാണുന്നത്.
ഹിന്ദുക്കളെ ദ്രോഹിക്കുന്ന ഈ ഭരണകൂട നയത്തിനെതിരെ പ്രതിരോധിക്കുന്ന ഹിന്ദു സമൂഹത്തിന്റെ ഉണര്‍വ് നാം കാണുന്നുണ്ട്. ഉണര്‍ന്ന ഹിന്ദു സമൂഹത്തിന്റെ കൂട്ടായ്മ രാഷ്ട്രീയമായും പ്രതിഫലിക്കുമെന്ന് കമ്മ്യൂണിസ്റ്റു നേതൃത്വത്തിന് നന്നായറിയാം. അതാണ് അവര്‍ക്കു വേണ്ടത്. ശക്തമായൊരു മൂന്നാംമുന്നണിക്ക് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വലതുമുന്നണിയുടെ ശക്തി ചോര്‍ത്തിക്കളയാന്‍ സാധിക്കും. അപ്പോള്‍ സ്വാഭാവികമായും നേട്ടം കൊയ്യുന്നത് ഇടതുമുന്നണി തന്നെയായിരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിലും അതാണ് സംഭവിച്ചത്. അതിന്റെ തനിയാവര്‍ത്തനത്തിനു വേണ്ടിയുള്ള രാഷ്ട്രീയക്കളിയാണ് ശബരിമലയെ മുന്‍നിര്‍ത്തിയുള്ള ഈ കളി.
രഘുമോഹന കുമാര്‍, എളമക്കര
ഇതു സര്‍ക്കാരിനു ഭൂഷണമല്ല
പ്രളയാനന്തരം കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കായി നവകേരള നിര്‍മ്മാണപദ്ധതിയുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരിന് ഭൂഷണമല്ല ശബരിമല വിഷയത്തില്‍ കൈക്കൊള്ളുന്ന നിര്‍ബന്ധബുദ്ധിയും നിലപാടും. ഇത് ഒരു ദിവസത്തെ കാര്യമല്ല. ഇനി മണ്ഡല-മകരവിളക്ക് കാലമായ മൂന്നുമാസം ‘വിശ്വാസം’ ഉണ്ടെന്നു പറഞ്ഞു വരുന്ന യുവതികളെ മലചവിട്ടിക്കാന്‍ കണ്ണില്‍ എണ്ണ ഒഴിച്ചിരുന്നു ഖജനാവില്‍ നിന്ന് കാശും ചെലവാക്കി കാവല്നില്ക്കാന് പോവുകയാണോ സര്‍ക്കാര്‍? മുഖ്യമന്ത്രി ഗള്‍ഫില്‍ നിന്നു പിരിച്ചുകൊണ്ടുവരുന്ന തുക മുഴുവന്‍ ശബരിമലയില്‍ ചെലവാക്കേണ്ടി വരുമല്ലോ ഇക്കണക്കിന്. അല്‍പ്പം വകതിരിവ് മാത്രം കാണിച്ചുകൊണ്ട് ലളിതമായി ഈ സന്ദിഗ്ദ്ധഘട്ടത്തെ അതിജീവിക്കേണ്ടതിനു പകരം യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കുമ്പോള്‍ പല സംശയങ്ങളും സ്വാഭാവികമായി ഉയരുന്നു. കുന്തമുനകള്‍ എല്ലാം മുഖ്യമന്ത്രിയുടെ നേര്‍ക്കാണ്
-മേതില്‍ സതീശന്, അബുദാബി
പ്രതികരിക്കാൻ ഇവിടെ എഴുതുക: