കാസര്‍കോട്: ശബരിമലയുടെ നിയന്ത്രണം പൂര്‍ണമായും സിപിഎമ്മിന്റെ കൈപിടിയിലൊതുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന ജന.സെക്രട്ടറി കെ.സുരേന്ദ്രന് കാസര്‍കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സിപിഎം പ്രവര്‍ത്തകരെ ശബരിമലയിലെത്തിക്കാന്‍ ഗൂഢനീക്കം നടക്കുന്നു. എല്ലാ ജില്ലകളില്‍ നിന്നും നിന്നും ആസൂത്രിതമായ റിക്രൂട്ടിങ് നടക്കുന്നു. സിപിഎം ക്രിമിനലുകളെയാണ് താല്‍ക്കാലിക ജീവനക്കാര്‍ എന്ന പേരില്‍ ശബരിമലയില്‍ എത്തിക്കുന്നത്. പോലീസിലും ക്രിമിനലുകളെ തിരുകിക്കയറ്റി കൊണ്ടിരിക്കുകയാണ്. 13ന് സുപ്രിം കോടതി വരുന്നതിന് മുമ്പ് ഏത് വിധേനയും യുവതികളെ ശബരിമലയില്‍ കയറ്റനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശബരിമലയെ കുരുതിക്കളമാക്കാനാണ് സിപിഎമ്മും പിണറായി സര്‍ക്കാരും ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
പ്രളയം, ഓഖി ദുരന്തങ്ങളില്‍ ഇല്ലാതിരുന്ന ശുഷ്കാന്തിയാണ് കഴിഞ്ഞ ദിവസം സന്ദീപാനന്ദഗിരിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി കാണിച്ചതെന്ന് സുരേന്ദ്രന് പറഞ്ഞു. അക്രമം നടന്ന ഉടനെ സന്ദീപാനന്ദഗിരിയുടെ വീട്ടില്‍ ഓടിയെത്തി. അവിടെ അക്രമം നടത്തിയത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സിപിഎം ഗൂഢാലോചനയുടെ ഭാഗമാണെന്ന് വ്യക്തമാണ്.
ഇന്ഷ്വറന്ലുള്ള വണ്ടികള്‍ മാത്രമാണ് കത്തിച്ചത്. സിസിടിവി ആ ദിവസം മാത്രം പ്രവര്‍ത്തിച്ചില്ല. ഭക്തര്‍ക്കൊപ്പം ഉറച്ച് നിന്ന് സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി കൊടുത്തിരിക്കുന്ന സംഘടനയാണ് എന്‍എസ്എസ്. എന്‍എസ്എസിന്റെ നിലപാട് പോലും തിരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്, സുരേന്ദ്രന് പറഞ്ഞു. ജില്ലാ പ്രസിഡന്റെ കെ.ശ്രീകാന്തും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: