ന്യൂദല്‍ഹി: പ്രതിപക്ഷവുമായി എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്യാന്‍ തയാറെന്നു പ്രധാനമന്ത്രി മന്മോഹന് സിങ്. ഭാരിച്ച നിയമ നിര്‍മാണ ഉത്തരവാദിത്വങ്ങളാണു സര്‍ക്കാരിനു മുന്പിലുള്ളത്. സര്‍ക്കാരുമായി പ്രതിപക്ഷം സഹകരിക്കണം. ശീതകാലസമ്മേളനത്തിനു മുന്നോടിയായി പാര്‍ലമെന്റിനു മുന്നില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോള സാമ്പത്തിക മാന്ദ്യം ഉളവാക്കിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടതുണ്ട്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം. യുവജനങ്ങള്‍ക്കു കൂടുതല്‍ നേട്ടം കൊയ്യാന്‍ അവസരങ്ങളൊരുക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ പലചരക്ക് കച്ചവടമേഖലയിലെ വിദേശനിക്ഷേപത്തെ ചൊല്ലി സമ്മേളനം പ്രക്ഷുബ്ധമായി. വിദേശനിക്ഷേപ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് 961 നോട്ടീസുകളാണ് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: