ഇരിക്കൂര്‍: മലയോരത്ത് മൂന്നുവര്‍ഷം മുമ്പുണ്ടായ ഉരുള്‍പൊട്ടലിലും മഴവെള്ളപാച്ചലിലും പഴശ്ശി ഡാം കര കവിഞ്ഞയൊഴുകിയതിനെ തുടര്‍ന്ന് തകര്‍ന്ന പാര്‍ക്കും പൂന്തോട്ടവും പുനര്‍നിര്‍മ്മിക്കാന്‍ നടപടിയായില്ല. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ പഴശ്ശി ടൂറിസം പദ്ധതിയാണ് ആരും തിരിഞ്ഞ് നോക്കാത്തത് കാരണം നാശത്തിലേക്ക് നീങ്ങുന്നത്. പഴശ്ശി അണക്കെട്ടിന്റെ ഇരുവശങ്ങളിലുള്ള രണ്ട് പാര്‍ക്കും പുത്തോട്ടവുമാണ് ഒലിച്ചുപോയത്. ഇതിന്റെ പല അവശിഷ്ടങ്ങളും ഇപ്പോഴും ഇവിടെയുണ്ട്. മലമ്പുഴയിലെ യക്ഷിക്ക് സമാനമായ രീതിലുള്ള സ്ത്രീ ശില്പ്പങ്ങളടക്കം പുനഃസ്ഥാപിക്കാന്‍ ആവശ്യമായ ഒരും നടപടിയും ടൂറിസം വകുപ്പ് ഇതുവരെ കൈക്കൊണ്ടിട്ടില്ല.
അതേസമയം തകര്‍ന്ന പുന്തോട്ടവും ശില്‍പ്പങ്ങളും സംരക്ഷിക്കാതെ 1.40 കോടി രൂപ ചെലവഴിച്ച് ഇവിതിന് സമീപം പുതുതതായി ആരംഭിച്ച ടൂറിസം പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാണ്. പുഴയോര വ്യു, പാര്‍ക്കുകള്‍, ഉദ്യാനം, കുട്ടികളുടെ പാര്‍ക്കുകള്‍, വിനോദോപകരണങ്ങള്‍ എന്നിവയാണ് ഇപ്പോള്‍ ഒരുക്കിയത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ നിര്‍മാണം പൂര്‍ത്തികരിച്ചുവെങ്കിലും ഉദ്ഘാടനം നടക്കാത്തത് കാരണം അതും നാശത്തിലേക്ക് നീങ്ങുകയാണ്. നിലവില്‍ പുതുതായി കുട്ടികള്‍ക്ക് ഒരുക്കിയ വിനോദോപകരണങ്ങള്‍ പലതും നശിച്ച് നിലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: