തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ച അയ്യപ്പഭക്തരെ അറസ്റ്റ് ചെയ്യുന്നത് തുടരുന്നു. കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 3505 ആയി. 529 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 210 പേരുടെ ഫോട്ടോ ആല്‍ബം കൂടി പൊലീസ് തയാറാക്കി. നേരത്തെ 420 പേരുടെ ഫോട്ടോ ആല്‍ബം പൊലീസ് പുറത്ത് വിട്ടിരുന്നു. 12 വാഹനങ്ങളും ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്.
ശബരിമല സന്നിധാനം, പമ്പ, നിലക്കല്‍, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ യുവതികളെ തടഞ്ഞതിനും പോലീസിന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 24 മുതലാണ് പ്രതിഷേധങ്ങളില്‍ പങ്കെടുത്ത അയ്യപ്പഭക്തരെ അറസ്റ്റ് ചെയ്ത് തുടങ്ങിയത്.
122 പേരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. 12 വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊതുമുതല്‍ നശിപ്പിച്ചതിന് 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കലാപശ്രമം, നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസിനെ ആക്രമിക്കല്‍, ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജില്ല്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക വാഹനം, കെഎസ്ആര്‍ടിസി ബസുകള്‍, മാദ്ധ്യമങ്ങളുടെ വാഹനങ്ങള്‍ എന്നിവ തകര്‍ത്തതിനു 3മുതല്‍ 13 ലക്ഷം വരെ നഷ്ടമുണ്ടായി. ഇത്രയും തുക കോടതിയില്‍ കെട്ടിവച്ചാലേ ജാമ്യം ലഭിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: