ന്യൂദല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. പിണറായിയുടെ പ്രസ്താവന നിലവാരമില്ലാത്തതാണെന്നും കമ്യൂണിസ്റ്റുകാര്‍ക്ക് മാത്രം താഴാന്‍ സാധിക്കുന്ന നിലവാരത്തിലേക്ക് രാഷ്ട്രീയത്തെ താഴ്ത്തുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും കണ്ണന്താനം പറഞ്ഞു.
വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ജനാധിപത്യമൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്. രാഷ്ട്രീയത്തില്‍ മാന്യതയുണ്ടാവണം. ജനാധിപത്യത്തില്‍ ജനങ്ങളാണ് പ്രധാനം. തങ്ങളുടെ വികാരം ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത ഭരണാധികാരികളെ അവര്‍ വലിച്ചുതാഴെയിട്ടതിന്റെ ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ ഉടനീളം കാണാം. ഇതാണ് അമിത് ഷാ ഉദ്ദേശിച്ചത്.
അമിത് ഷായുടെ ഇഛാശക്തിയും മനസ്സുമാണ് കേന്ദ്രത്തിലും ഇരുപതോളം സംസ്ഥാനങ്ങളിലും ബിജെപിയെ അധികാരത്തിലെത്തിച്ചത്. അദ്ദേഹത്തെ തടിയുടെ പേരില്‍ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ല. ഞങ്ങള്‍ക്ക് മസിലുണ്ട്, അതുകൊണ്ട് നിങ്ങളെയൊക്കെ അടിച്ചമര്‍ത്താന്‍ സാധിക്കുമെന്ന സന്ദേശമാണ് ഈ വാക്കുകളിലൂടെ മുഖ്യമന്ത്രി നല്‍കുന്നത്.
ഇതിന് ജനങ്ങള്‍ മറുപടി നല്‍കും. അയ്യപ്പന് എല്ലാവരുടെയും ദൈവമാണ്. വിധിക്കെതിരെ വലിയ ജനകീയ പ്രക്ഷോഭമാണ് കേരളത്തില്‍ നടക്കുന്നത്. എന്നാല്‍ ഭക്തരെ അടിച്ചമര്‍ത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. വേഷംകെട്ടി നടക്കുന്നവരെ ശബരിമലയില്‍ കയറ്റാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. വിശ്വാസികളാണ് ശബരിമലയില്‍ പോകേണ്ടത്. കണ്ണന്താനം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: