കണ്ണൂര്‍: കേന്ദ്രറോഡ് ഫണ്ട് വഴി കേരളത്തിന് ലഭിച്ച റോഡുകളില്‍ പകുതിയും കണ്ണൂരിലാണെന്ന് മന്ത്രി ജി.സുധാകരന്. പറഞ്ഞു. താഴെചൊവ്വയില്‍ പുതുതായി നിര്‍മിച്ച സമാന്തര പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടര വര്‍ഷത്തിനിടയില്‍ 5000 കോടി രൂപയുടെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളാണ് കണ്ണൂരില്‍ നടന്നുവരുന്നത്.. വിമാനത്താവളം കൂടി ഉള്‍പ്പെടുത്തിയാല്‍ ഇത് 10,000 കോടിയിലേറെ വരും. 2020ഓടെ ജില്ലയിലെ മുഴുവന്‍ പൊതുമരാമത്ത് റോഡുകളും ഉന്നതനിലവാരത്തിലെത്തിക്കും. ഒരോ മണ്ഡലത്തിലെയും ഓരോ റോഡ് വീതം അന്താരാഷ്ട്ര മാതൃകയില്‍ വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. മേയര്‍ ഇ.പി.ലത, പി.കെ.ശ്രീമതി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ്, പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ടി.എസ്.സിന്ധു, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.കെ.പ്രകാശ് ബാബു, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.വി.ശശി, കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 3.5 കോടി രൂപ ചെലവിലാണ് താഴെ ചൊവ്വ പാലവും അനുബന്ധ റോഡുകളും നിര്‍മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: