കണ്ണാടിപ്പറമ്പ്: ധര്‍മശാസ്താ ശിവക്ഷേത്രത്തില്‍ നാളെ മുതല്‍ നവംബര്‍ 11വരെ ആറാമത് മഹാരുദ്രയജ്ഞം നടക്കും. 2012 ല്‍ നടന്ന അതിരുദ്ര മഹായജ്ഞത്തിന്റെ തുടര്‍ച്ചയായി നടക്കുന്ന യജ്ഞമാണിത്. ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന് നമ്പൂതിരിയും യജ്ഞാചാര്യന്‍ കിഴിയേടം രാമന് നമ്പൂതിരിയും കാര്‍മ്മികത്വം വഹിക്കും. നാളെ കാലത്ത് 5 ന് അഷ്ടദ്രവ്യ ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. വൈകുന്നേരം 6 ന് ആചാര്യവരണം. നവംബര്‍ 1 മുതല്‍ 10 വരെ രാവിലെ 5 ന് ഗണപതി ഹോമം, 5.30 മുതല്‍ 8.30 വരെ ശ്രീരുദ്ര കലശപൂജ, ശ്രീരുദ്ര ഹോമം, ശ്രീരുദ്രജപം തുടര്‍ന്ന് വയത്തൂര് കാലിയാറിന് രുദ്രാഭിഷേകം, ഉച്ചപൂജ, വൈകുന്നേരം 6 മുതല്‍ 7വരെ ഭഗവതിസേവ, എല്ലാ ദിവസവും വടക്കേ കാവില്‍ കലശവും നിറമാലയുമുണ്ട്. നവംബര്‍ 3 ന് രാവിലെ 9.30 ന് കെ.എന്‍.രാധാകൃഷ്ണന് പ്രഭാഷണം നടത്തും. രാത്രി 7.30 ന് ചെറുതാഴം ചന്ദ്രന് മാരാരും അരുണ്‍ രാജ് മാരാര്‍ കാഞ്ഞിരങ്ങാടും അവതരിപ്പിക്കുന്ന ഇരട്ടത്തായമ്പക നടക്കും. നവംബര്‍ 10 ന് രാവിലെ 9.30ന് കെ.വി.മനോജ് പ്രഭാഷണം നടത്തും. 11 ന് രാവിലെ 8ന് നടക്കുന്ന വസോര്ധാരയായ മഹാരുദ്രാഭിഷേകത്തോടെ യജ്ഞത്തിന് സമാപനം കുറിക്കും. യജ്ഞത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.
നവംബര്‍ 7 മുതല്‍ 11 വരെ ക്ഷേത്രത്തിലെ പാട്ടുത്സവവും നടക്കുന്നുവെന്ന പ്രത്യേകത കൂടി ഈ വര്‍ഷത്തെ മഹാരുദ്രയജ്ഞത്തിന് ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: