കണ്ണൂര്‍: പിലാത്തറ-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷാ സംവിധാനമൊരുക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന് അറിയിച്ചു. ഒരുകോടി 84 ലക്ഷം രൂപ ചെലവില്‍ സിസിടിവി ക്യാമറ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കും. കെഎസ്ടി പിറോഡ് സന്ദര്‍ശിച്ചശേഷം പഴയങ്ങാടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പിലാത്തറ-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡ് അതിമനോഹരമായ രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത് ഇത് സംസ്ഥാനത്തെ തന്നെ മികച്ച റോഡുകളില്‍ ഒന്നാണ് വാഹനങ്ങളുടെ അമിത വേഗതയാണ് റോഡ് അപകടക്കെണിയാകാന്‍ കാരണമാകുന്നത്. ഇത് ഒരിക്കലും അനുവദിക്കുകയില്ല റോഡിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കും ഇതിന്റെ ഭാഗമായി പിലാത്തറ മുതല്‍ പാപ്പിനിശ്ശേരി വരെ സിസിടിവിയും മറ്റ് സുരക്ഷാക്രമീകരണങ്ങളും നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. റോഡ് സേഫ്റ്റി കമ്മീഷണര്‍ പത്മകുമാര്‍, ടി.വി.രാജേഷ് എംഎല്‍എ കെഎസ്ഇബി എഞ്ചിനീയര്‍ രതീഷ് കുമാര്‍, പിഡബ്ല്യുഡി എഞ്ചിനീയര്‍ ഉണ്ണികൃഷ്ണന്, ഒ.കെ.രതീഷ്, കെ.ദിനേശന്, സതീശന് വെങ്ങര, പൊങ്കാരന്‍ ബാലകൃഷ്ണന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: