തൃശൂര്‍: ഭിന്നശേഷിക്കാര്‍ക്ക് അതിജീവനത്തിനുള്ള എല്ലാ സൗകര്യങ്ങളുമൊരുക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്ന് കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് സഹമന്ത്രി വിജയ് സാംബ്ല. കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ അലിംകോയുമായി ചേര്‍ന്ന് നടത്തിയ ‘സാന്ത്വനം 2018’ വടക്കുംനാഥ ക്ഷേത്ര മൈതാനിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാര്ക്കാവശ്യമായ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിന് ജര്‍മനി ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളുമായി സര്‍ക്കാര്‍ ധാരണയുണ്ടാക്കിയിട്ടുണ്ട്. ബിജെപി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രാജ്യത്താകമാനം ഇത്തരം ഏഴായിരം ക്യാമ്പുകള്‍ വഴി നാലു ലക്ഷത്തോളം പേര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്, മന്ത്രി പറഞ്ഞു.
തൃശൂര്‍ ജില്ലയിലെ 1638ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ അടിസ്ഥാന ഉപകരണങ്ങളുടെ വിതരണമാണ് നടത്തിയത്. കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍, എംപിമാരായ സി.എന്‍. ജയദേവന്, പ്രൊഫ. റിച്ചാര്‍ഡ് ഹേ, ജില്ലാ കളക്ടര്‍ ടി.വി.അനുപമ, ജില്ലാ സോഷ്യല്‍ ജസ്റ്റിസ് ഓഫീസര്‍ സുലക്ഷണ, എ.എന്‍. രാധാകൃഷ്ണന്, എ.നാഗേഷ്, ബി.രാധാകൃഷ്ണ മേനോന്, അഡ്വ.ബി.ഗോപാലകൃഷ്ണന്,ഉല്ലാസ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: