തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് പോരാട്ടത്തിനുള്ള ടീമുകള്‍ ഇന്നെത്തും. ഉച്ചക്ക് 12.30ന് ജെറ്റ് എയര്‍വേസിന്റെ വിമാനത്തിലാണ് ഇരു ടീമുകളും തലസ്ഥാനത്തെത്തുന്നത്. കോവളം ലീലാ ഹോട്ടലിലാണ് ഇരു ടീമുകളും താമസിക്കുന്നത്. പരമ്പരയിലെ അവസാന കളി കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ്.
ബുധനാഴ്ച രാവിലെ 9.15ന് വെസ്റ്റിന്‍ഡീസ് ടീമും ഉച്ചകഴിഞ്ഞ് 2 മണിക്ക് ഇന്ത്യന്‍ ടീമും സ്പോര്‍ട്ട്സ് ഹബ്ബില്‍ പരിശീലനത്തിനിറങ്ങും.
അതേസമയം, വിദ്യാര്‍ഥികള്‍ക്കായി മത്സരത്തിന്റെ 2000 സീറ്റുകള്‍കൂടി നീക്കിവച്ചതായി കെസിഎ അറിയിച്ചു. വിദ്യാര്‍ഥികളുടെ ടിക്കറ്റിന് ക്ഷാമം നേരിടുന്നത് കണക്കിലെടുത്താണ് തീരുമാനം. 500രൂപയാണ് വിദ്യാര്‍ഥികളുടെ ടിക്കറ്റിന്റെ വില.
ടിക്കറ്റ് വില്‍പ്പന ഓണ്‍ലൈനിലൂടെ മാത്രമേ ഉള്ളൂവെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് അറിയിച്ചു. മുന്‍ വര്‍ഷങ്ങളിലേത് പോലെ ടിക്കറ്റുകള്‍ കൗണ്ടര്‍ വഴി വില്‍പ്പന ഉണ്ടായിരിക്കുന്നതല്ല. ംംം.ുമ്യാേ.രീാ, ംംം.ശിശെ റലൃ.ശി എന്നീ വെബ് സൈറ്റുകള്‍ വഴി മാത്രമേ ടിക്കറ്റ് വില്‍പ്പനയുള്ളൂ. 1000 (അപ്പര്‍ ടിയര്‍), 2000 (ലോവര്‍ ടിയര്‍ ചെയര്‍), 3000 (സ്പെഷ്യല്‍ ചെയര്‍) എങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍.
സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കാന്‍ ടിക്കറ്റിന് പുറമെ പ്രൈമറി ടിക്കറ്റ് ഹോള്‍ഡറുടെ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്.
രാവിലെ 11 മണി മുതലാണ് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം തുടങ്ങുക. ക്രിസ്റ്റഫര്‍ ബ്രോഡാണ് മാച്ച് റഫറി. ഇയാന്‍ ഗൂള്‍ഡ്, പോള്‍ വില്സന്, ഇയാന്‍ വില്സന്, ഷംസുദ്ദീന്, ഡെന്നിസ് ബാര്ണ്സ്, ഹരിനാരായണന് മിസ്ത്രി എന്നിവരാണ് മാച്ച് ഒഫീഷ്യല്‍സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: