ന്യൂദല്‍ഹി: ഛത്തീസഗഢ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി പുറത്തിറക്കി. 77 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ബിജെപി ശനിയാഴ്ച പുറത്തിറക്കിയിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത യോഗമാണ് സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയത്.
ഛത്തീസ്ഗഢില്‍ രണ്ടു ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 12, നവംബര്‍ 20 തീയതികളിലാണ് തെരഞ്ഞെടുപ്പ്. ഛത്തീസ്ഗഢില്‍ ആകെ 90 നിയമസാഭാ സീറ്റുകളാണ് ഉള്ളത്. ശനിയാഴ്ച പുറത്തിറക്കിയ ആദ്യ പട്ടികയില്‍ 77 സ്ഥാനാര്‍ഥികളുടെ പേരാണ് ബിജെപി ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടാമത്തെ പട്ടികയില്‍ 11 പേരുടെ പേരാണ് ഉള്ളത്.
നിലവിലെ 14 എംഎല്‍എമാര്‍ക്കു പകരം പുതുമുഖങ്ങള്‍ മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ മുന്‍പ് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ രാംദയാല്‍ പാലി ടനാഖറില് നിന്ന് മത്സരിക്കും. രാജ്നന്ദ്ഗാവോന്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി രമണ്‍ സിംഗ് മത്സരിക്കും. ഇതേസമയം പട്ടികയില്‍ 14 സ്ത്രീകള്‍ ഇടം നേടിയിട്ടുണ്ട്. ഡിസംബര്‍ 11 നാണ് വോട്ടെണ്ണല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: