കൊച്ചി : സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ സംബന്ധിച്ച് ജുഡിഷ്യല്‍ അന്വേഷണം വേണോയെന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും ഇക്കാര്യത്തില്‍ കോടതിക്ക് പരിമിതിയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
തുലമാസ പൂജയ്ക്കായി നട തുറന്നപ്പോഴുണ്ടായ അതിക്രമങ്ങളെക്കുറിച്ച് ജുഡിഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി രാജേന്ദ്രന് നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ജുഡിഷ്യല്‍ അന്വേഷണ വിഷയത്തില്‍ നിയമസഭയില്‍ അഭിപ്രായ രൂപീകരണമുണ്ടാക്കി സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കുകയാണെന്ന് ഹര്ജിക്കാരന് അറിയിച്ചു. ഇതനുവദിച്ച് ഹര്‍ജി ഡിവിഷന് ബെഞ്ച് തള്ളി.
ശബരിമലയിലെ അതിക്രമങ്ങളെക്കുറിച്ച് ദേവസ്വം ഓംബുഡ്സ്മാന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്ന് സ്വദേശി പ്രേം ചന്ദ്, ശബരിമലയിലെ അക്രമ സംഭവങ്ങളില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം തേടി ചെറായി സ്വദേശിനി സരോജം സുരേന്ദ്രന് എന്നിവര്‍ നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: