റായ്പ്പൂര്‍: ഛത്തീസ്ഗഡില്‍, ഇടതു പക്ഷം ദുര്‍ബലമായ മേഖലകളില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ പോളിറ്റ് ബ്യൂറോ അംഗവും സിപിഎം ബംഗാള്‍ സംസ്ഥാന സെക്രട്ടറിയുമായ സൂര്യകാന്ത് മിശ്രയുടെ ആഹ്വാനം. ദുര്‍ബലമായ, സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ കഴിയാത്ത സ്ഥലങ്ങളില്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യാനാണ് നിര്‍ദ്ദേശം.
2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്നാണ് മിശ്ര നല്കുന്ന വ്യക്തമായ സൂചന. സിപിഎം ദുര്‍ബലമായ സ്ഥലങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കണം. ഛത്തീസ് ഗഡില്‍ സിപിഎം മൂന്നു മണ്ഡലങ്ങളിലാണ് ( നിയമസഭാ തെരഞ്ഞെടുപ്പ്) മല്‍സരിക്കുന്നത്. ബിജെപി അധികാരം നിലനിര്‍ത്തുന്നത് തടയാന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കണം. മിശ്ര പറഞ്ഞു.
90 അംഗ നിയമസഭയിലേക്ക് നവംബര്‍ 12നും 20നുമാണ് തെരഞ്ഞെടുപ്പ്. ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍. മിശ്രയുടെ പ്രസ്താവനയെ കോണ്‍ഗ്രസ് ബംഗാള്‍ ഘടകം അധ്യക്ഷന്‍ സോമന് മിത്ര സ്വാഗതം ചെയ്തു, ബംഗാളില്‍ സിപിഎമ്മിന് കോണ്‍ഗ്രസുമായി ധാരണകള്‍ ഉണ്ടാക്കേണ്ടതുണ്ട്. ഇക്കാര്യം ഞാന്‍ കേന്ദ്രനേതൃത്വവുമായി ചര്‍ച്ച ചെയ്യും.
ബംഗാളില്‍ 42 പാര്‍ലമെന്റ് സീറ്റുകളാണ് ഉള്ളത്. ഇതില്‍ 22 എണ്ണത്തിലാണ് ബിജെപിയുടെ പ്രതീക്ഷ. ഇപ്പോള്‍ രണ്ടു സീറ്റുകളുണ്ട്. 2014ല്‍ അസന്‍സോളില്‍ നിന്ന് ബാബുലാല്‍ സുപ്രിയോയും ഡാര്‍ജിലിങ്ങില്‍ നിന്ന് എസ്എസ് അലുവാലിയയുമാണ് ജയിച്ചത്.അവര്‍ കേന്ദ്രമന്ത്രിമാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: