കൊച്ചി: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നിയമന അഴിമതിക്കേസില്‍ ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളപ്പാള്ളിക്ക് എതിരെ വിജിലന്‍സ് കുറ്റപത്രം.രണ്ട് ഉദ്യോഗസ്ഥരെ ചട്ടം മറികടന്ന് ഉയര്‍ന്ന തസ്തികയില്‍ നിയമിച്ചുവെന്നതാണ് കേസ്. ദേവസ്വം ബോര്‍ഡ് ചെയര്‍മാനായിരുന്ന ടി.വി. ചന്ദ്രമോഹന് അടക്കമുള്ളവരെ പ്രതിയാക്കിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. രഞ്ജിത്, രാജു എന്നിവര്‍ക്കായി ഉയര്‍ന്ന തസ്തിക സൃഷ്ടിച്ച് ഉയര്‍ന്ന ശമ്പളം നല്‍കിയെന്നാണ് കേസ്. ഈ നിയമനം നടന്ന കാലത്ത് ദേവസ്വം ബോര്‍ഡ് അംഗമായിരുന്നു തുഷാര്‍.
അതേസമയം ശബരിമല വിഷയത്തില്‍ ബിജെപിക്കൊപ്പം നിന്നതിന് സര്‍ക്കാര്‍ തുഷാറിനെ വേട്ടയാടാന്‍ തുടങ്ങിയതിന്റെ സൂചനയാണിതെന്നാണ് ആക്ഷേപം. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ രഥയാത്രക്കും ഒരുങ്ങുകയാണ് തുഷാര്‍. ഇത് മുന്നില്‍ കണ്ട് പഴയ കള്ളക്കേസുകള്‍ കുത്തിപ്പൊക്കുകയാണ് സര്‍ക്കാര്‍ എന്നാണ് സൂചന.
ഏഴ് പേരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അനുമതി ലഭിച്ചാലുടന്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: