പറവൂര്‍: പതിനാലുകാരിയെ പ്രേമം നടിച്ച് പീഡിപ്പിച്ച കാമുകനേയും സുഹൃത്തുക്കളേയും വടക്കേക്കര പോലീസ് അറസ്റ്റു ചെയ്തു. നീണ്ടൂര്‍ ആലുംപറമ്പില്‍ അജയ് ജോയ്(19), ഡിവൈഎഫ്ഐ പ്രവര്‍ത്തകനും സിപിഎം പൂയ്യപ്പിള്ളി വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗവുമായ മാഞ്ഞാലി വീട്ടില്‍ ബേബി( ഷെറിന്‍കുമാര്‍32), അണ്ടിപ്പിള്ളിക്കാവ് നടുവില്മണവില് സരണ്‍ജിത്ത്(21), ഏഴിക്കര കാഞ്ഞിരത്തറ രോഹിത്ത് വര്‍ഗ്ഗീസ്(22), നീണ്ടൂര്‍ ആലുംപറമ്പില്‍ ആല്ബിന് തങ്കച്ചന്(25), നീണ്ടൂര്‍ മഠത്തിപറമ്പില്‍ അരുണ്‍ പീറ്റര്‍(21) എന്നിവരാണ് പിടിയിലായത്.
ഫേസ്ബുക്കിലൂടെയാണ് വിവാഹ വാഗ്ദാനം നല്കി അജയ് പതിനാലുകാരിയുമായി അടുപ്പത്തിലായത്. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് ഇയാള്‍ പലതവണ പീഡിപ്പിച്ചു. വിവരം അറിഞ്ഞ അജയ്യുടെ സുഹൃത്തുക്കളും പെണ്‍കുട്ടിയെ ബ്ലാക്ക്മെയില്‍ ചെയ്ത് പീഡിപ്പിച്ചു.
അജയ് പെണ്‍കുട്ടിയുടെ സ്വര്‍ണ്ണമാല പണയം വെക്കാന്‍ വാങ്ങിയിരുന്നു. അജയ്ക്ക് മാല കൊടുത്തതറിഞ്ഞ വീട്ടുകാര്‍ സ്കൂളില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് കൗണ്‍സിലിങ്ങിലൂടെയാണ് പീഡനവിവരം പുറത്തുവന്നത്. പോക്സോ നിയമപ്രകാരം കേസെടുത്ത ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: