തൊടുപുഴ: അമ്മയേയും മകളേയും ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. 2012 ജൂണ്‍ 20ന് ആണ് കേസിലെ ഒന്നാംപ്രതി വണ്ടിപ്പെരിയാര്‍ ചൂരക്കുളം പുതുവേലില്‍ പുതുവല്‍ത്തടത്തില്‍ രാജേന്ദ്രനെ തൊടുപുഴ രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി തൂക്കിക്കൊല്ലാന്‍ വിധിച്ചത്.
കേസിനാസ്പദമായ സംഭവം 2007 ഡിസംബര്‍ രണ്ടിന് രാത്രി 11നും പുലര്‍ച്ചെ അഞ്ചിനും ഇടയിലാണ് നടന്നത്. രാജേന്ദ്രനൊപ്പം മറ്റൊരു പ്രതിയായ ജോമോനും കേസില്‍ ഉള്‍പ്പെട്ടിരുന്നു. പീരുമേട് സ്വദേശികളായ അമ്മയേയും മകളെയുമാണ് മാനഭംഗപ്പെടുത്തി കൊന്നത്.
ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യതെളിവുകളാണ് രാജേന്ദ്രനെ കുരുക്കിയത്. കൊലപാതകം നടന്ന വീടുകള്‍ക്ക് സമീപം താമസിച്ചിരുന്നവര്‍ നല്കിയ വിവരങ്ങളും നിര്‍ണ്ണായകമായിരുന്നു. പ്രോസിക്യൂഷന് കേസ് നടത്തിയത് അന്നത്തെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ.ഇ.എ. റഹീമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: