തിരുവനന്തപുരം: മകളെ പീഡിപ്പിച്ചെന്നാരോപിച്ച് അച്ഛന് ജയില്‍ശിക്ഷ അനുഭവിക്കുന്ന സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് കേസെടുത്തു. കേസിന്റെ പുനരന്വേഷണം റൂറല്‍എസ്പി ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് കൈമാറി. മകളെ പീഡിപ്പിച്ചെന്നാരോപിച്ച് അച്ഛനെ ജയിലിലടച്ചത് പോലീസിന്റെ അനുചിത ഇടപെടല്‍ മൂലമാണെന്ന ജന്മഭൂമി വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
ബാലാവകാശ സംരക്ഷണ കമ്മീഷന് ചെയര്മാന് പി. സുരേഷ് ജന്മഭൂമി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. കൃത്യമായ അന്വേഷണം നടത്താതെയും ഡിഎന്‍എ റിപ്പോര്‍ട്ടില്‍ അച്ഛന് നിരപരാധിയാണെന്ന് തെളിഞ്ഞിട്ടും കോടതിയില്‍ നിന്ന് മറച്ചുവച്ച് ജയിലില്‍ അടച്ച വാര്‍ത്ത ഇന്നലെയാണ് ജന്മഭൂമി പുറത്ത് വിട്ടത്. നിരപരാധിയാണെന്ന് തെളിഞ്ഞിട്ടും കുട്ടിയുടെ അച്ഛന് ഒന്‍പത് മാസമായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. സംഭവത്തെ കുറിച്ച് പോലീസിനോട് ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി. പോലീസിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടി സ്വീകരിക്കുമെന്ന് കമ്മീഷന് വ്യക്തമാക്കി.
ഈമാസം ആദ്യമാണ് പെണ്‍കുട്ടി അമ്മയോട് കാര്യങ്ങള്‍ തുറന്ന് സംസാരിക്കുന്നത്. തന്നെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് അച്ഛന്റെ അടുത്ത ബന്ധുവാണെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. പോലീസ് തന്നോട് ഒന്നും ചോദിച്ചില്ലെന്നും വനിതാ പോലീസ് കൊണ്ടുവന്ന പേപ്പറില്‍ ഭീഷണി ഭയന്ന് ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും അമ്മയോട് പറഞ്ഞു. കോടതിയില്‍ വച്ച് മൊഴിയെടുക്കുമ്പോള്‍ വീഡിയോയില്‍ പകര്ത്തിയിരുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച ആളും പോലീസും ചേര്‍ന്ന് നടത്തിയ നാടകം പുറത്ത് വരുന്നത്. ഇതെല്ലാം ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ മാതാവ് തിരുവനന്തപുരം റൂറല്‍ എസ്പിക്ക് പരാതി നല്‍കുകയായിരുന്നു.
സംഭവത്തില്‍ കഴമ്പുണ്ടെന്ന് ബോധ്യമായതിനെ തുടര്‍ന്ന് പരാതി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന് കൈമാറിയതെന്ന് റൂറല്‍ എസ്പി പി.അശോക് കുമാര്‍ പറഞ്ഞു. അന്വേഷണഉദ്യോഗസ്ഥനായ വെഞ്ഞാറമൂട് സിഐക്കെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് നല്കിയ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് തുടരന്വേഷണം. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് ഡി.അശോകന് പരാതി കൈമാറിയിട്ടുണ്ട്. നിരപരാധിയായ ഒരാളാണ് ജയിലിലടയക്ക്പ്പെട്ടതെങ്കില് കുറ്റര്‍ക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും എസ്പി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: