തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ത്ത ദക്ഷിണേന്ത്യന്‍ മന്ത്രിമാരുടെ യോഗത്തില്‍ മറ്റ് സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാര്‍ എത്തിയില്ല. തമിഴ്നാട്, പോണ്ടിച്ചേരി, കര്‍ണാടക, തെലുങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാര്‍ക്കായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം.
തിരുവനന്തപുരത്തെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ രാവിലെ പത്തരക്കാണ് യോഗം ചേര്‍ന്നത്. അവസാന നിമിഷമാണ് തമിഴ്നാട് മന്ത്രി യാത്ര റദ്ദാക്കിയത്. ശബരിമലയിലെ യുവതീ പ്രവേശനത്തിലെ സര്‍ക്കാരിന്റെ നിലപാടാണ് മന്ത്രിമാര്‍ യോഗത്തില്‍ നിന്നും പിന്മാറാനുള്ള കാരണമെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തില്‍ പങ്കെടുക്കുന്നില്ല.
ഭക്തജനങ്ങളുടെ വികാരം മനസിലാക്കാനുള്ള സാമാന്യ ബുദ്ധിയുള്ളതുകൊണ്ടാണ് മന്ത്രിമാര്‍ വിട്ടു നില്‍ക്കുന്നതെന്ന് ബി.ജെ.പി വക്താവ് ശിവശങ്കരന് പറഞ്ഞു. മന്ത്രിമാര്‍ യോഗത്തില്‍ നിന്നും പിന്മാറിയതിന്റെ കാരണം അറിയില്ലെന്നും കാരണം വ്യക്തമായതിന് ശേഷം പ്രതികരിക്കാമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: