കശ്മീര്‍: കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ജെയ്ഷെ മുഹമ്മദ് തലവന്റെ അനന്തിരവന് ഉള്‍പ്പെടെ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പുല്‍വാമയിലെ ചങ്കിതാറില്‍ ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് ഇരുവരും കൊല്ലപ്പെട്ടത്. മുഹമ്മദ് ഉസ്മാന്, ഷൗക്കത്ത് അഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ട ഭീകരര്‍. ഇവര്‍ കൊല്ലപ്പെട്ട വിവരം ജെയ്ഷെ മുഹമ്മദ് സ്ഥിരീകരിച്ചിട്ടുണ്ട്.
രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഭീകരര്‍ സൈന്യത്തിന് നേരെ വെടിവക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന വെടിവപ്പിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ഇവരുടെ പക്കല്‍ നിന്നും അമേരിക്കന്‍ നിര്‍മ്മിത എംഫോര്‍ കാര്‍ബൈന്‍ റൈഫിള്‍ കണ്ടെടുത്തു. സ്നൈപ്പര്‍ ആക്രമണത്തിന് ഉപയോഗിക്കുന്ന റൈഫിളാണ് ഇത്. രണ്ട് ഭീകരര്‍ കൂടി കൊല്ലപ്പെട്ടതോടെ കഴിഞ്ഞ ഒരാഴ്ചക്കിടെ സുരക്ഷസേന വധിച്ച ഭീകരരുടെ എണ്ണം 12 ആയി.
ഏറ്റുമുട്ടല്‍ ആറുമണിക്കൂര്‍ നീണ്ടു നിന്നു. തീവ്രവാദികളെ കൊല ചെയ്ത ശേഷം ഇവരുടെ വീടിന് തീവെക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് സ്ഫോടക വസ്തുക്കള്‍ ഇപ്പോഴും കിടക്കുന്നതിനാല്‍ ഗ്രാമവാസികള്‍ അങ്ങോട്ടേക്ക് പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: