പത്തനംതിട്ട: മണ്ഡലമഹോത്സവത്തിന് ആഴ്ചകള്‍ മാത്രമുള്ളപ്പോള്‍ ആശങ്കയിലായിരിക്കുകയാണ് ഭക്തന്മാര്. ശബരിമലവ്രതം ആരംഭിക്കാനുള്ള സമയമായി. സന്നിധാനം സമാധാനത്തിലല്ല എന്ന മനോവിഷമത്തിലാണ് ഭക്തരെല്ലാം. അതുപോലുള്ള ആധിയിലാണ് കച്ചവടക്കാരും. ചെറുതും, വലുതുമായ കച്ചവടകേന്ദ്രങ്ങള്‍ ഇതുമൂലം സമ്മര്‍ദത്തിലാണ്.
വിവിധക്ഷേത്രങ്ങളില് കച്ചവടസ്ഥലലേലങ്ങള് കൊള്ളാന്‍ ആരും തയാറാവുന്നില്ല. ഭക്തന്മാര്ക്ക് സന്നിധാനത്തു പ്രവേശിക്കാന്‍ നിയന്ത്രണം കൊണ്ടുവരും എന്ന തീരുമാനമാണ് അയ്യപ്പന്മാരെ ആധിയിലാഴ്ത്തിയത്.
കാനനപാതവഴി നടന്നെത്തുന്ന അയ്യപ്പന്മാര്ക്കും കനത്ത ബുദ്ധിമുട്ടായിരിക്കും ഈ വര്‍ഷത്തെ മലയാത്ര. അയ്യപ്പഭക്തന്മാരെ കൊണ്ടുവരുവാന്‍ ട്രിപ്പടിക്കുന്ന ബസ്സുകളെവരെ ഈ നിയന്ത്രണം സാരമായി ബാധിക്കും. സാധാരണ ശനി, ഞായര്‍ പൊതുഅവധി ദിവസങ്ങളില്‍ മണിക്കൂറുകള്‍ കാത്തുനിന്നാണ് പതിനെട്ടാംപടി ചവിട്ടാന്‍ കഴിയുന്നത്. ഇക്കുറി കൂടുതല്‍ സമയം ക്യൂ നില്‍ക്കേണ്ടിവരുമെന്നും ഭക്തര്‍ കരുതുന്നു.
റോഡുകളുടെ നവീകരണവും ഇഴഞ്ഞാണ് നീങ്ങുന്നത്. പ്രളയം വരുത്തിയ പരിക്കില്‍നിന്നും മോചനം നേടിവരുന്നതേയുള്ളു സാധാരണക്കാര്‍ വരെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: