ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ പാക് ഭീകരസംഘടനാ നേതാവിന്റെ സഹോദര പുത്രനടക്കം രണ്ടുപേരെ സുരക്ഷാ സേന കൊന്നു. പാക് ഭീകരസംഘടനയായ ജയ്ഷേ മുഹമ്മദ് നേതാവ് മസൂദ് അസറിന്റെ സഹോദരപുത്രന് ഉസ്മാന് ഹൈദറിനെയാണ് സേന വകവരുത്തിയത്. തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാള്‍ പ്രദേശത്താണ് ഭീകരര്‍ ഒളിഞ്ഞിരിക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് സേന തെരച്ചില്‍ നടത്തിയത്.
പാക്കിസ്ഥാനിലെ മറ്റൊരു ഭീകരസംഘടനയാണ് കൊല്ലപ്പെട്ടത് അസര്‍ മസൂദിന്റെ സഹോദരപുത്രന് ഉസ്മാന് ഹൈരദാണെന്ന് പ്രദേശിക ചാനലിനോട് വെളിപ്പെടുത്തിയത്. പിന്നീട് സൈനിക വക്താവും ശരിവച്ചു. സേനയുടെ രാഷ്ട്രീയ റൈഫിള്‍സ്, സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്, പോലീസ് എന്നിവര്‍ ചേര്‍ന്നു നടത്തിയ സംയുക്തമായാണ് ത്രാള്‍ പ്രദേശത്തെ ഛണ്ഡികര് ഗ്രാമത്തില്‍ ഭീകരര്‍ ഒളിഞ്ഞിരുപ്പുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച തെരച്ചില്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: