ന്യൂദല്‍ഹി: അഭയ കേസ് നടത്തിപ്പില്‍ വീഴ്ച വരുത്തിയ സിബിഐ ഡയറക്ടര്‍ അലോക് വര്‍മയ്ക്കെതിരെ കേന്ദ്രവിജിലന്‍സ് കമ്മീഷന് പരാതി. രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ട സിബിഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കാന് നടപടി സ്വീകരിക്കാത്തതിനാണ് ജോമോന് പുത്തന്‍പുരയ്ക്കല്‍ പരാതി നല്‍കിയത്.
അപ്പീല്‍ നല്‍കണമെന്ന് കേന്ദ്രപേഴ്സണല് കാര്യ മന്ത്രാലയ സെക്രട്ടറി രേഖാമൂലം ആവശ്യപ്പെട്ടിട്ടും അപ്പീല്‍ ഫയല്‍ ചെയ്തില്ലെന്നാണ് ജോമോന് പുത്തന്‍പുരയ്ക്കലിന്റെ പരാതി. കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയാണ് ഇത്തരത്തില്‍ സിബിഐ ഡയറക്ടര്‍ പ്രവര്‍ത്തിച്ചത്. അലോക് വര്‍മ, സിബിഐ എസ്പി ഷിയാസ്, ഡിവൈഎസ്പി ദേവരാജ്, ഹൈക്കോടതിയിലെ സിബിഐ സ്റ്റാന്റിംഗ് കൗണ്‍സില്‍ ശാസ്തമംഗലം അജിത്കുമാര്‍, പ്രോസിക്യൂട്ടര്‍ മനോജ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് ജോമോന് പുത്തന്‍ പുരയ്ക്കല്‍ വിജിലന്‍സ് കമ്മീഷന് പരാതി നല്‍കിയത്. പ്രധാനമന്ത്രിക്കും ഇതേ സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: