ന്യൂദല്‍ഹി: പുരുഷന്മാര്ക്ക് വിലക്കുള്ള ക്ഷേത്രങ്ങളില്‍ പ്രവേശനവും ആചാരങ്ങളില്‍ പങ്കാളിത്തവും ആവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി.
ആറ്റുകാല്‍ ക്ഷേത്രം, ചക്കുളത്ത് കാവ് ക്ഷേത്രം എന്നിവിടങ്ങളിലെ പൊങ്കാലയില്‍ പുരുഷന്മാരെ അനുവദിക്കണം, സന്തോഷി മാ, ബ്രഹ്മ ക്ഷേത്രം, ഭഗതി മാ ക്ഷേത്രം, മതാ ക്ഷേത്രം, കാമാഖ്യാ ക്ഷേത്രം എന്നിവിടങ്ങളില്‍ പുരുഷന്മാര്ക്ക് പ്രവേശനാനുമതി വേണം, ആര്‍ത്തവ കാലത്ത് മുസ്ലിം സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശനം നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിക്കാരനായ സഞ്ജീവ് കുമാര്‍ ഉന്നയിച്ചിരിക്കുന്നത്. മുസ്ലിം സ്ത്രീകളെ ഇമാമാകാന്‍ അനുവദിക്കണം, മുസ്ലിം സ്ത്രീകളെ വെള്ളിയാഴ്ച പ്രാര്‍ഥനകളില്‍ പങ്കെടുക്കാന്‍ അനുവദിക്കണം, ഹിന്ദു സ്ത്രീകളെ പൂജാരിമാരും പുരോഹിതരും അഖാഡകളുടെ മേധാവിമാരും ആകാന്‍ അനുവദിക്കണം, ക്രിസ്ത്യന്‍ സ്ത്രീകളെ പുരോഹിതരും ബിഷപ്പുമാരും ആക്കാന്‍ അനുവദിക്കണം, എല്ലാ മതങ്ങളിലുമുള്ള സ്ത്രീകളെ സൗരാഷ്ട്രിയന്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണം, ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ക്ക് എല്ലാ ആരാധനാലയങ്ങളിലും പ്രവേശിക്കാന്‍ അനുമതി നല്‍കണം തുടങ്ങിയവയാണ് സഞ്ജീവ് കുമാറിന്റെ ഹര്‍ജിയിലെ ആവശ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: