കൊച്ചി: ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് കേരള സംസ്ഥാന ഹരിജന്‍ സമാജം. സുപ്രീം കോടതി വിധിയുടെ പേരില്‍ തിടുക്കം കാണിച്ച് സ്ഥിതിഗതികള്‍ ഗുരുതരമാക്കിയെന്ന് കേരള സംസ്ഥാന ഹരിജന്‍ സമാജം(കെഎസ്എച്ച്എസ്) സംസ്ഥാന എക്സിക്യൂട്ടീവ് യോഗം കുറ്റപ്പെടുത്തി. പുനഃപരിശോധനാ ഹര്‍ജി കൊടുക്കാനുള്ള ഭരണഘടനാ അവകാശം പോലും അട്ടിമറിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ വിധി നടപ്പാക്കുവാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ലുക്ക്ഔട്ട് നോട്ടീസില്‍ വന്ന അന്യമതസ്ഥനായ പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം പോലീസ് ആസൂത്രിതമായി സംഘര്‍ഷമുണ്ടാക്കിയെന്ന വാദം ബലപ്പെടുത്തുന്നുവെന്ന് കെഎസ്എച്ച്എസ് ജന.സെക്രട്ടറി എം.കെ. അംബേദ്കര്‍ പറഞ്ഞു.
ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചുവിട്ട് ക്ഷേത്രങ്ങള്‍ ഭക്തര്‍ക്ക് ലഭിക്കുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തര വകുപ്പ് മന്ത്രി, ബിജെപി ദേശീയ അധ്യക്ഷന്‍, കേരള ഗവര്‍ണര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു.
ഹരിജന്‍ സമാജം സംസ്ഥന പ്രസിഡന്റ് വി.കെ. വേലായുധന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ആചാര്യ എം.കെ. കുഞ്ഞോല്‍ മാസ്റ്റര്‍, വൈസ് പ്രസിഡന്റ് വി.കെ. സുരേന്ദ്രന് ഏന്തയാര്‍, ജോയിന്റ് സെക്രട്ടറി അജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: