തിരുവനന്തപുരം: ശബരിമല ക്ഷേത്രം തകര്‍ക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കത്തിനെതിരെ പൊരുതുന്ന കേരളത്തിലെ ഭക്തജനങ്ങള്‍ക്ക് ദക്ഷിണേന്ത്യയുടെ പിന്തുണ. യുവതീപ്രവേശന വിധി നടപ്പാക്കാന്‍ ഭക്തജനങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച പിണറായി വിജയന് വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാര്‍ എത്തിയില്ല. പരാജിതനായ പിണറായി സ്വയം വിളിച്ച യോഗം ബഹിഷ്കരിച്ച് അപഹാസ്യനായി. ശബരിമലയിലെ തന്റെ നീക്കങ്ങള്‍ക്ക് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പിന്തുണയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള പിണറായിയുടെ ശ്രമമാണ് യോഗം പൊളിഞ്ഞതോടെ പാളിയത്.
ശബരിമലയില്‍ സ്ത്രീപ്രവേശനം നടപ്പാക്കാനുള്ള പിണറായി സര്‍ക്കാരിനോടുള്ള പ്രതിഷേധസൂചകമായാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാര്‍ യോഗത്തിനെത്താതിരുന്നത്. മറ്റു സംസ്ഥാനങ്ങളിലും ഭക്തജനങ്ങള്‍ പ്രതിഷേധമുയര്‍ത്തുന്ന സാഹചര്യത്തില്‍ അവരുടെ വികാരത്തിനൊപ്പം നില്ക്കാന് അതാതു സര്‍ക്കാരുകള്‍ തീരുമാനിക്കുകയായിരുന്നു. യോഗത്തില്‍ കര്‍ണാടക, തമിഴ്നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന, പുതുച്ചേരി സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചത് അതതു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ മാത്രം.
മന്ത്രിമാരാരും പങ്കെടുക്കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് യോഗത്തില്‍ നിന്നു വിട്ടുനിന്നു. യോഗം പൊളിഞ്ഞെന്നു മനസ്സിലായതോടെ ചീഫ് സെക്രട്ടറിയും മാറിനിന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പങ്കെടുത്തെങ്കിലും യോഗത്തില്‍ പങ്കെടുത്ത മറ്റ് ഉദ്യോഗസ്ഥര്‍ ഇടയ്ക്കുവച്ച് ഇറങ്ങിപ്പോയത് അദ്ദേഹത്തെ പ്രകോപിതനാക്കി.
ശബരിമലയില്‍ ഭക്തരില്‍നിന്നും കേരളം അമിതമായ നിരക്കാണ് ബസ് യാത്രയ്ക്ക് ഈടാക്കുന്നതെന്നും ഇത് കുറയ്ക്കണമെന്നും കര്‍ണാടക ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് കെഎസ്ആര്‍ടിസിയുടെ നിലപാട് വിശദീകരിക്കേണ്ട എംഡി ടോമിന് തച്ചങ്കരി ഇതിനിടെ ഇറങ്ങിപ്പോയിരുന്നു. ഗതാഗതകമ്മീഷണര്‍ പത്മകുമാറും ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദനും സ്ഥലംവിട്ടിരുന്നു. ഇത് ദേവസ്വംമന്ത്രി കടകംപള്ളിയെ ക്ഷുഭിതനാക്കി.
നേരത്തെ പോകണമെന്നുള്ളവര്‍ വരേണ്ടിയിരുന്നില്ലെന്ന് മന്ത്രി തുറന്നടിച്ചു. യോഗശേഷം ഉദ്യോഗസ്ഥരുടെ നടപടികള്‍ ശരിയായില്ലെന്നും ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും ദേവസ്വം മന്ത്രിമാരെയുമാണ് യോഗത്തിന് ക്ഷണിച്ചിരുന്നത്. യോഗത്തിനില്ലെന്ന നിലപാട് മുഖ്യമന്ത്രിമാര്‍ ആദ്യമേ സ്വീകരിച്ചു. നാണക്കേട് ഒഴിവാക്കാന്‍ ദേവസ്വം മന്ത്രിമാരെയെങ്കിലും പങ്കെടുപ്പിക്കാന്‍ ദേവസ്വം വകുപ്പ് ശ്രമിച്ചു. തമിഴ്നാട് ഒഴികെ മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ ആരും യോഗത്തിനില്ല എന്ന നിലപാട് സ്വീകരിച്ചു.
തമിഴ്നാട് മന്ത്രി പങ്കെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവസാന നിമിഷം വരെ സര്‍ക്കാര്‍. എന്നാല്‍ തങ്ങളുടെ മന്ത്രിയും യോഗത്തിനില്ലെന്ന് ചൊവ്വാഴ്ച വൈകിട്ട് തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ, തീര്‍ത്തും നാണക്കേടിലായ അവസ്ഥയിലാണ് യോഗത്തില്‍ പങ്കെടുക്കാനില്ല എന്നു പിണറായി തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: