കൊച്ചി : ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി. ശബരിമലയില്‍ തത്സ്ഥിതി തുടരണമെന്നും റിവ്യൂഹര്‍ജി പരിഗണിക്കുന്നതുവരെ യുവതിപ്രവേശനം അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് തങ്കപ്പന് നായര്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം.
ഹര്ജിക്കാരന് സുപ്രീം കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി പിന്‍വലിച്ചു. മഹേന്ദ്രന് കേസില്‍ 1993 ല്‍ യുവതീ പ്രവേശനം കേരള ഹൈക്കോടതി വിലക്കിയത് പൊതുതാല്‍പ്പര്യ ഹര്‍ജിയിലുടെ ആണന്നും മറ്റൊരു പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയും ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതെന്നും ഹര്ജിക്കാരന് വ്യക്തമാക്കി.
ഒരേ വിഷയത്തില്‍ രണ്ട് പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ നിയമപരമല്ലന്നുമായിരുന്ന ഹര്‍ജിക്കാരന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: