ലക്നൗ : അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അപര്‍ണാ യദവ്. അയോധ്യയില്‍ നിര്‍മിക്കേണ്ടത് രാമക്ഷേത്രം തന്നെയാണ്. രാമന്റെ കൂടെയാണ് താനെന്നും അവര്‍ പറഞ്ഞു. ബരാബാങ്കിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അപർണ.
സമാജ് വാദി പാർട്ടി നേതാവ് മുലായം സിംഗിന്റെ രണ്ടാമത്തെ മകൻ പ്രതീക് യാദവിന്റെ ഭാര്യയാണ് അപർണ. തെരഞ്ഞെടുപ്പിൽ ലഖ്നൗ കന്റോന്‍മെന്റ് സീറ്റിൽ ബിജെപിയുടെ റീത്ത ബഹുഗുണ ജോഷിയോടാണ് അപർണ പരാജയപ്പെട്ടത്. 38,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് റീത്ത അപർണയെ പരാജയപ്പെടുത്തിയത്. തന്നെ പരാജയപ്പെടുത്താൻ ഭർതൃസഹോദരനായ അഖിലേഷ് യാദവ് ശ്രമിച്ചതായി അപർണ ആരോപിച്ചിരുന്നു.
രാമക്ഷേത്രത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് എംഎല്‍എയും രംഗത്ത് എത്തിയിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള എംഎല്‍എ റോഷന് ബെയ്ഗ് ആണ് രാമക്ഷേത്രത്തിന് പിന്തുണ അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ അല്ലാതെ പാക്കിസ്ഥാനിലാണോ രാമക്ഷേത്രം നിര്‍മിക്കേണ്ടതെന്നും റോഷന് ചോദിക്കുന്നു.
2019 ജനുവരിയിലാണ് സുപ്രീം കോടതി ഇനി അയോധ്യ കേസ് പരിഗണിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: