ഇടുക്കി: സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്ന് മുതല്‍ 31 വരെ ലഭിച്ചത് കണക്ക് കൂട്ടിയതിലും അഞ്ച് ശതമാനം അധികമഴ. ഇതുവരെ 30.61 സെ.മീ. മഴ സംസ്ഥാനത്താകെ ശരാശരി ലഭിച്ചപ്പോള്‍ കാസര്‍ഗോഡ് 38 ശതമാനം കുറഞ്ഞു. 14.5 സെ.മീ. മഴയാണ് ജില്ലയിലാകെ ശരാശരി ലഭിച്ചത്.
തിരുവനന്തപുരം-22, പാലക്കാട്-14, കൊല്ലം-12, തൃശൂര്‍-എട്ട്, മലപ്പുറം-ഏഴ്, ഇടുക്കി-അഞ്ച് ശതമാനവും വീതം മഴകുറഞ്ഞു. ഇതേസമയം ജില്ലാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ടയിലാണ്, 77 ശതമാനം കൂടിയപ്പോള്‍ ആകെ 61.59 സെ.മീ മഴ പെയ്തിറങ്ങി. എറണാകുളം-40.1, കോട്ടയം-38.2, ആലപ്പുഴ-32.6 സെ.മീ. വീതം മഴ ലഭിച്ചു.
ഇന്നലെ രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിനിടെ സംസ്ഥാനത്ത് സാമാന്യം ഭേദപ്പെട്ട മഴ രേഖപ്പെടുത്തി. പുനലൂരില്‍ ഒമ്പത് സെ.മീ. മഴ ലഭിച്ചപ്പോള്‍ ഇടുക്കിയിലെ മൈലാടുംപുഴയില് എട്ടും കോന്നിയില്‍ ആറും തൊടുപുഴയില്‍ അഞ്ചും സെ.മീ. മഴ പെയ്തു. ശക്തമായ ഇടിയോട് കൂടിയ മഴയില്‍ വ്യാപകനാശവും ഉണ്ടായി. ഒരാഴ്ചത്തെ ഇടവേളക്ക് ശേഷമാണ് സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ മഴ ലഭിക്കുന്നത്. നാലാം തിയതി വരെ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്രകേന്ദ്രത്തിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: