ന്യൂദല്‍ഹി: ഒക്ടോബറിലെ ചരക്ക് സേവന നികുതി ഇനത്തിലെ മൊത്തം വരുമാനം 1,00,710 കോടി രൂപ. ഇതില്‍ കേന്ദ്ര ജിഎസ്ടി 16,464 കോടി രൂപയും സംസ്ഥാന ജിഎസ്ടി 22,826 കോടി രൂപയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ജിഎസ്ടി 53,419 കോടി രൂപയു (ഇറക്കുമതിവരുമാനമായ 26,908 കോടിരൂപ ഉള്‍പ്പെടെ)മാണ്. സെസ്സിലൂടെ 8,000 കോടി രൂപയും ലഭിച്ചു. കഴിഞ്ഞ മാസം 31 വരെ ഫയല്‍ ചെയ്ത സപ്തംബര്‍ മാസത്തെ റിട്ടേണുകളുടെ എണ്ണം 67.45 ലക്ഷമാണ്.
നാല് സംസ്ഥാനങ്ങളില്‍ വരുമാനത്തില്‍ അസാധാരണ വര്‍ധനവുണ്ടായി. കേരളം (44%), ഝാര്‍ഖണ്ഡ് (20%), രാജസ്ഥാന് (14%), ഉത്തരാഖണ്ഡ് (13%), മഹാരാഷ്ട്ര (11%) എന്നീ സംസ്ഥാനങ്ങളിലാണ് വര്‍ധനവുണ്ടായത്. ഏപ്രില്‍ മാസത്തിലാണ് ഇതിന് മുന്‍പ് ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടിക്ക് മുകളില്‍ ലഭിച്ചത്. കുറഞ്ഞ നിരക്കുകളും നികുതി അടയ്ക്കാതെ ഒഴിഞ്ഞു മാറുന്ന പ്രവണത കുറഞ്ഞതും ഉദ്യോഗസ്ഥരുടെ ഇടപെടലുമാണ് വരുമാനം വര്‍ദ്ധിക്കാനുള്ള കാരണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: