ന്യൂദല്‍ഹി: ഭര്‍ത്താവ് മരിച്ചാല്‍ കരഞ്ഞില്ലെന്നത് കുറ്റമാണോ? അങ്ങനെയെന്നാണ് അസമില്‍ നിന്നുള്ള അനുഭവം. ഭര്‍ത്താവ് മരിച്ചതറിഞ്ഞിട്ടും കരഞ്ഞില്ലെന്ന പേരില്‍ യുവതിയെ ജയിലിലടച്ചത് അഞ്ചു വര്‍ഷം. ഗുവാഹത്തി ഹൈക്കോടതിയാണ് ഇത്തരത്തിലൊരു വിധി പുറപ്പെടുവിച്ചത്.
അസ്വാഭാവിക മരണമായിരുന്നു ഭര്‍ത്താവിന്റേത്. ഇയാള്‍ കൊല്ലപ്പെട്ട രാത്രിയില്‍ ഭാര്യയുടെ സാന്നിധ്യം ഉണ്ടായിരുന്നെന്നും അവര്‍ കരഞ്ഞില്ലെന്നുള്ള ‘ലാസ്റ്റ് സീന്‍ തിയറി’ യാണ് ശിക്ഷയ്ക്ക് ആധാരമായി ഹൈക്കോടതി കണ്ടെത്തിയത്. ‘കരയാത്ത ഭാര്യ’യാണ് കൊലയാളിയെന്ന നിഗമനത്തില്‍ യുവതിക്ക് നല്കിയ ശിക്ഷയാകട്ടെ ജീവപര്യന്തം.
ശിക്ഷ അഞ്ചു വര്‍ഷം പിന്നിട്ടപ്പോള്‍ രക്ഷയ്ക്കെത്തിയത് സുപ്രീംകോടതി. ആര്.എഫ്. നരിമാന്, നവീന്‍ സിന്‍ഹ എന്നിവരുള്‍പ്പെട്ട ബെഞ്ച് ഹൈക്കോടതിയുടെയും വിചാരണക്കോടതിയുടെയും വിശദീകരണങ്ങള്‍ നിരാകരിച്ചു. അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തില്‍ ശിക്ഷവിധിവക്കരുതെന്നു പറഞ്ഞ കോടതി യുവതിയെ വിട്ടയയ്ക്കാന് ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: