ഭുവനേശര്‍: ദയാവധത്തിന് ചീഫ് ജസ്റ്റിന്റെ അനുമതി തേടി പുരി ജഗന്നാഥ ക്ഷേത്രം പൂജാരി. പുരി ക്ഷേത്ര സേവകര്‍ ഭക്തരില്‍ നിന്ന് ദക്ഷിണയും മറ്റു സമ്മാനങ്ങളും വാങ്ങരുതെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നാണ് പൂജാരിയായ നരസിംഹ പുജാപാണ്ഡെ വിചിത്ര ആവശ്യവുമായി കോടതിക്കു മുന്നിലെത്തിയത്.
ദക്ഷിണ ലഭിക്കാതായതോടെ തന്റെ ജീവിതമാര്‍ഗം നിലച്ചെന്നാണ് പാണ്ഡെ പറയുന്നത്. ദയാവധം തേടി ഒഡീഷ സര്‍ക്കാരിനെയും ഇയാള്‍ സമീപിച്ചെങ്കിലും അനുമതി ലഭിച്ചില്ല. ഭക്തരോട് യാചിച്ചു വാങ്ങുന്നത് ആയിരം വര്‍ഷം മുന്‍പ് അനുവര്‍ത്തിച്ചു പോരുന്നതാണെന്നാണ് പാണ്ഡെയുടെ വാദം. ക്ഷേത്ര നവീകരണത്തിന് സുപ്രീംകോടതി പുറപ്പെടുവിച്ച 12 നിര്‍ദേശങ്ങളിലൊന്നാണ് ദക്ഷിണയ്ക്കും സമ്മാനങ്ങള്‍ക്കുമുള്ള വിലക്ക്. എല്ലാം ക്ഷ്രേതം ഭണ്ഡാരങ്ങളിലേക്ക് നല്‍കാനായിരുന്നു കോടതി നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: