ന്യൂദല്‍ഹി: ഹൈന്ദവാചാരങ്ങള്‍ക്കെതിരായ പൊതുതാത്പര്യ ഹര്‍ജികള്‍ തുടര്‍ക്കഥ. ഗുരുവായൂര്‍ ക്ഷേത്രാചാരത്തിന്റെ ഭാഗമായി നടത്തുന്ന ആനയോട്ടം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ഹര്‍ജി അംഗീകരിച്ച കോടതി കേരള സര്‍ക്കാരിനും ഗുരുവായൂര്‍ ദേവസ്വത്തിനും നോട്ടീസ് അയച്ചു.
വൈല്‍ഡ് ലൈഫ് റെസ്ക്യൂ ആന്‍ഡ് റീഹാബിലിറ്റേഷന്‍ എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്. ഏറ്റവും അപകടകരമായ രീതിയിലാണ് ഈ ക്ഷേത്രാചാരമെന്നും ഇത് എത്രയും വേഗം നിരോധിക്കണമെന്നുമാണ് ആവശ്യം. ആനകളോട് വലിയ ക്രൂരതയാണ് ഗുരുവായൂരില്‍ കാണിക്കുന്നതെന്നും ഹര്‍ജിയിലുണ്ട്. ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: