ചക്കരക്കല്‍: സിപിഎമ്മിന് വിടുപണി ചെയ്യുന്ന ചക്കരക്കല്‍ എസ്ഐ ബിജുവിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. സംഘപരിവാര്‍ പ്രവര്‍ത്തകരെയും മറ്റും തെരഞ്ഞെടുപിടിച്ച് കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുക പതിവാണ്. സംഘപരിവാര്‍ പ്രവര്‍ത്തനം നടത്തുന്ന സ്റ്റേഷന് പരിധിയിലെ മുഴുവന്പ്രദേശങ്ങളിലും ചില പോലീസുകാരുടെയും സിപിഎം പ്രാദേശിക നേതൃത്വത്തിന്റെയും ഒത്താശയോടെ നിരവധി പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കി അവരുടെ ഭാവിതന്നെ തുലച്ചിരിക്കുകയാണ് എസ്ഐ ബിജു.
സര്‍ക്കാരിന്റെ ശമ്പളം പറ്റി കാക്കിയുടുത്ത് നിയമനം നടപ്പിലാക്കേണ്ട എസ്ഐ ചില ചെപ്പിടി വിദ്യാകള്‍ കാണിച്ച് ആക്ഷന്‍ ഹീറോ ബിജു ചമയുകയാണ്. പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള ചില തീവ്രവാദ സംഘടനകളുമായി നല്ല ചങ്ങാതത്തിലുള്ള എസ്ഐ പ്രസ്തുത സംഘടനകളുടെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് മാത്രമല്ല, അവരുടെ ചൊല്‍പ്പടിയിലാണ് കൃത്യനിര്‍വ്വഹണം നടത്തുന്നതെന്നുപോലും ആരോപണമുണ്ട്.
നിരവധി യുവാക്കള്‍ക്കെതിരെ കള്ളക്കേസെടുത്ത് അവരുടെ ഭാവി തുലച്ചതിന്റെ പേരില്‍ പലരും സ്വന്തം വീട്ടില്‍ താമസിക്കാന്‍ കഴിയാതെ ഒളിച്ചുകഴിയേണ്ടിവരികയാണ്. തന്റെ മുന്‍കാല രാഷ്ട്രീയം ഇപ്പോഴും പ്രവര്ത്തിയില്കൊണ്ടുനടക്കുന്ന എസ്ഐ തന്റെ മേലാളന്മാരായ സിപിഎം നേതൃത്വത്തിന്റെ തിട്ടൂരമനുസരിച്ച് നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകരെ നിരന്തരം കള്ളക്കേസില്‍ കുടുക്കുകയും തന്മൂലം നിരവധിപേര്‍ക്ക് നാടുവിടേണ്ടിവരികയും ചെയ്തിട്ടുണ്ട്. താജുദ്ദീന് എന്ന മുഹമ്മദിനെതിരെ ആളുമാറി കേസെടുത്തതിന്റെ പേരില്‍ ഏറെ വിവാദം നിലനില്‍ക്കുന്നുണ്ട്.
നിരപരാധിയെ മോഷണക്കേസ് ചുമത്തി ജയിലലടച്ച് ഈ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചില സംഘടനകള്‍ കഴിഞ്ഞ ദിവസം കലക്ട്രേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തിയിരുന്നു. എസ്ഐ ബിജുവിന്റെ നിയമവിരുദ്ധമായ ചെയ്തികളെകുറിച്ച് ബിജെപി ജില്ലാ പോലീസ് സൂപ്രണ്ട്, കലക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. എസ്ഐയുടെ നിയമവിരുദ്ധ നടപടികള്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും ഇയാള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: