കണ്ണൂര്‍: മമ്പറം പറമ്പായിലെ ബിജെപി അനുഭാവി പി.നിഷാദിന്റേതടക്കം ജില്ലയിലുളള ദുരൂഹ മരണങ്ങളെകുറിച്ചുള്ള അന്വേഷണം എന്‍ഐഎക്ക് വിടണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് ആവശ്യപ്പെട്ടു. 2008-ലെ ബംഗളൂരു സ്ഫോടന കേസ് പ്രതി സലിം നടത്തിയ വെളിപെടുത്തലിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലയില്‍ നടന്ന ദുരൂഹ മരണങ്ങളില്‍ തീവ്രവാദ ബന്ധം വെളിവായിരിക്കയാണ്. ബംഗഌരു സ്ഫോടന കേസില്‍ മദനിയുടെ കൂട്ടുപ്രതി സലീമിനെ കര്‍ണ്ണാടക പോലീസ് കസ്റ്റഡിയില്‍ എടുത്തപ്പോള്‍ നിഷാദിനെ കൊല ചെയ്തത് താനും കൂട്ടുകാരുമാണെന്ന് സലിം വെളിപ്പെടുത്തുകയുണ്ടയി.
പറമ്പായി കേന്ദ്രികരിച്ചുള്ള തീവ്രവാദി സംഘമാണ് നിഷാദിന്റെ തിരോധാനത്തിന് പിന്നിലെന്ന് ബിജെപി നേരത്തെ അന്വേഷണ സംഘത്തിന് വിവരം ധരിപ്പിച്ചിരുന്നു. എന്നിട്ടും അന്വേഷണം കാര്യക്ഷമമാക്കാന്‍ അധികാരികള്‍ തയ്യാറായിരുന്നില്ല. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണവുമായി െ്രെകംബ്രാഞ്ച് മുന്നോട്ട് പോകുന്നത് പ്രതികളെ സംരക്ഷിക്കുവാനാണെന്ന് ബിജെപി സംശയിക്കുന്നു.
കഴുത്തറുത്ത് കൊലചെയ്യപ്പെട്ട തലശ്ശേരിയിലെ സെക്യൂരിറ്റി ജീവനക്കാരന് കീഴത്തൂര്‍ രാഘവന്റെയും ചാലയിലെ വിമുക്ത ഭടന് ദിനേശന്റെതടക്കമുള്ള ദുരൂഹ മരണങ്ങള് എന്‍ഐഎ അന്വേഷിച്ചാല്‍ മാത്രമേ സത്യം വെളിപ്പെടുകയുള്ളൂവെന്നും സത്യപ്രകാശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: