കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിനു സജ്ജമാകാന്‍ ബിജെപി. എറണാകുളത്ത് ഇന്നലെ ചേര്‍ന്ന സംസ്ഥാന നേതൃയോഗം ലോക്സഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു.
താഴെ തട്ടില്‍ സംഘടനാ സംവിധാനം ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു. ഒന്നിലധികം സീറ്റുകള്‍ നേടാന്‍ പാര്ട്ടിക്കാകുമെന്ന് യോഗം വിലയിരുത്തി. ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തകരോട് യോഗം ആഹ്വാനം ചെയ്തു.
ശബരിമല പ്രക്ഷോഭത്തിന്റെ രണ്ടാഘട്ടം ശക്തമാക്കാനും തീരുമാനം. ഇന്ന് മണ്ഡലം അടിസ്ഥാനത്തില്‍ പുനരര്‍പ്പണ പ്രതിജ്ഞയെടുക്കും. നാളെ കോട്ടയത്ത് സമരപ്രഖ്യാപന സമ്മേളനം.
എട്ടിന് കാസര്‍കോഡ് നിന്ന് ശബരിമലയിലേക്ക് ശബരിമല സംരക്ഷണ രഥയാത്ര ആരംഭിക്കും. പതിമൂന്നിന് ശബരിമലയില്‍ സമാപിക്കും. സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ളയും ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും രഥയാത്ര നയിക്കും. സഹകരണമേഖല പിടിച്ചെടുക്കാനുള്ള സിപിഎം നീക്കത്തെയും യോഗം അപലപിച്ചു. സഹകരണമേഖലയെ സിപിഎം പോഷക സംഘടനയാക്കാനുള്ള നീക്കത്തിനെതിരെ സമരത്തിനിറങ്ങാനും തീരുമാനം.
ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ നേതൃയോഗം ഉദ്ഘാടനം ചെയ്തു. നളീന്‍ കുമാര്‍ കാട്ടീല്‍ എംപി, ഒ. രാജഗോപാല്‍ എംഎല്‍എ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള കെ.വി. ശ്രീധരന് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: