പളളുരുത്തി: കൊച്ചി നഗരസഭയുടെ നേതൃത്വത്തില്‍ നമ്പ്യാപുരം- കളത്ര കായലില്‍ നിര്‍മ്മാണം പുരോഗമിക്കുകയായിരുന്ന ഫിഷ് ലാന്റിംഗ് സെന്റെര് കായലിലേക്ക് തകര്‍ന്നു വീണു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. നഗരസഭയുടെ 16 ലക്ഷം ഉപയോഗിച്ചാണ് മത്സ്യതൊഴിലാളികള്‍ക്ക് വഞ്ചി അടുപ്പിക്കുന്നതിനും, വലകള്‍ സൂക്ഷിക്കുന്നതിനുമായി ഫിഷ് ലാന്റിംഗ് സെന്റെര് നിര്‍മ്മിക്കുന്നത്.
നിര്‍മ്മാണം ആരംഭിക്കുന്ന ഘട്ടത്തില്‍ തന്നെ പൈലിംഗ് ജോലികള്‍ പൂര്‍ത്തിയാക്കി മാത്രമേ നിര്‍മ്മാണം നടത്താന്‍ പാടുള്ളുവെന്നാണ് നിര്‍ദ്ദേശമെങ്കിലും കോണ്‍ക്രീറ്റ് ബീമുകള്‍ കരയില്‍ നിര്‍മ്മിച്ച ശേഷം കായലില്‍ താഴ്ത്തുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ആവശ്യമായ സാമഗ്രികള്‍ ഉപയോഗിക്കാതെയാണ് നിര്‍മ്മാണം നടത്തിയതെന്നും ആരോപണമുണ്ട്.
നിര്‍മ്മാണത്തിലെ അപാകതകള്‍ ശ്രദ്ധയില്‍പെട്ട സാമൂഹ്യ പ്രവര്ത്തകന് സി.ആര്.സോമന് നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭക്ക് പരാതി നല്‍കിയിരുന്നു ലക്ഷങ്ങള്‍ കൊള്ളയടിക്കാനുള്ള നഗരസഭ ഉദ്യോസ്ഥരുടേയും, ജനപ്രതിനിധികളുടെയും നീക്കമാണ് കളത്ര ഫിഷ് ലാന്റിങ് തകര്‍ന്നതോടെ ഇല്ലാതായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: