തിരുവനന്തപുരം: ശബരിമലയില്‍ രക്തം വീഴ്ത്തരുതെന്ന് കവയിത്രി സുഗതകുമാരി. കേരളസര്‍വകലാശാല ഏര്‍പ്പെടുത്തിയ പ്രഥമ ഒഎന്‍വി പുരസ്കാര സമര്‍പ്പണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
എന്റെ മാത്രമല്ല, ഇന്ത്യയൊട്ടുക്കുമുള്ള ഭക്തസമൂഹത്തിന്റെ വികാരമാണത്. അത് മാനിക്കണം. രാഷ്ട്രീയം കളിക്കാനുള്ള സ്ഥലമല്ല അയ്യപ്പസന്നിധി. അയ്യപ്പന് എന്ന യുവസന്ന്യാസിയെയും ആ മനോഹരമായ അരണ്യപ്രദേശത്തെയും വെറുതെവിടുക. അപമാനിതയായ, മലിനയായ പുണ്യനദി പമ്പ തിരിച്ചടിച്ചത് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് നാം കണ്ടതാണ്. വലിയ കുന്നുകള്‍ ഇടിച്ചുനിരത്തുന്ന ജെസിബിയാണ് ഇന്ന് കേരളത്തിന്റെ മുഖമുദ്ര. നവകേരളത്തിന്റെ മുദ്ര ജെസിബി ആകരുതേയെന്ന് പ്രാര്ഥിക്കുന്നെന്നും സുഗതകുമാരി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് വൈസ് ചെയര്മാന് ഡോ. രാജന് ഗുരുക്കളില്‍ നിന്ന് സുഗതകുമാരി പുരസ്കാരം ഏറ്റുവാങ്ങി. വൈസ് ചാന്‍സലര്‍ ഡോ.വി. പി. മഹാദേവന് പിള്ള അധ്യക്ഷത വഹിച്ചു. ഡോ.ബി.വി. ശശികുമാര്‍, ഡോ.സി.ആര്. പ്രസാദ്, ഡോ.ആര്. ജയചന്ദ്രന്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ കെ.എച്ച്. ബാബുജാന്, ജി. സുഗുണന്, ഡോ.ആര്. ലതാദേവി, ഒഎന്‍വിയുടെ ഭാര്യ സരോജിനി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: