തിരുവനന്തപുരം: അന്താരാഷ്ട്ര ഏകദിന മത്സരം തിരുവനന്തപുരത്ത് നടക്കുന്നത് 30 വര്‍ഷങ്ങള്‍ക്ക് മുമ്പ്. 1988 ജനുവരി 25 ന്. ഇന്നലെ ഏറ്റുമുട്ടിയ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തന്നെയായിരുന്നു എതിരാളികള്‍. അന്ന് 9 വിക്കറ്റിന് വെസ്റ്റ് ഇന്‍ഡീസ് ആതിഥേയരെ തറപറ്റിച്ചു. അതേ മാര്‍ജിന്‍ അതിഥികളെ തോല്പിച്ച് ഇന്ത്യ ഇന്നലെ പകരം വീട്ടി.
തിരുവന്തപുരത്ത് നടന്ന ആദ്യ അന്താരാഷ്ട്ര ഏകദിനം 1988 ഒക്ടോബര്‍ ഒന്നിന് ഇന്ത്യാ- ആസ്ട്രിലിയ മത്സരമായിരുന്നു. മഴകാരണം മത്സരം ഫലം കാണാതെ പിരിഞ്ഞു. രണ്ടാ മത്സരമായിരുന്നു ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നടന്ന്. ടോസ് ന,ഷ്ടപ്പെട്ട ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഓപ്പണര്‍ ശ്രീകാന്തിന്റെ സെഞ്വറി (101)യുടെ സഹായത്തില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സ് എടുത്തു. അമര്‍നാഥ് (56) അസറുദ്ദിന് (36) എന്നിവരായിരുന്നു മറ്റ് പ്രാധാന സ്കോറര്‍മാര്‍. പാട്രിക് പാറ്റേഴ്സണന് മൂന്നും വിവ് റിച്ചാര്‍ഡ്സ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
45 ഓവര്‍ കളിയില്‍ 240 റണ്‍സ് വിജയ ലക്്ഷ്യവുമായി ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 42.5 ഓവറില്‍ ലക്ഷ്യം കണ്ടു. നഷ്ടമായത് ഗോള്‍ഡണ്‍ ഗ്രീനിഡ്ജിന്റെ ( 84) വിക്കറ്റുമാത്രം. ഫില്‍ സിമണ്‍സ് 104 ഉം റിച്ചി റിച്ചാര്ഡ്സണ് 37 റണ്‍സുമായി പുറത്താകാതെ നിന്നു.
അന്ന് ക്യാപ്റ്റനായിരുന്ന രവി ശ്സ്ത്രി ഇന്ന് കോച്ചായ ടീമാണ് മൂന്നു പതിറ്റാണ്ടിനു ശേഷം തോല്‍വിക്ക് പകരം വീട്ടിയത്. തിരുവനന്തപുരത്തെ ഇന്ത്യന്‍ ടീമിന്റെ ആദ്യ ഏകദിന വിജയവും.
ബാറ്റസ് മാന്മാരേയും ബൗളര്‍മാരേയും ഒരേ പോലെ തുണയ്്ക്കുന്ന ഗ്രൗണ്ടായിരുന്നു തിരുവന്തപുരത്തേതെന്ന് നായകന് വിരാട് കോലി. പറഞ്ഞു.
മുന്‍ നായകന് എംഎസ് ധോണിയെ ടി20 ടീമില്‍ നിന്ന് ഒഴിവാക്കിയതിനോട് പ്രതികരിച്ച കോലി. ധോണി ഇപ്പോഴും ഇന്ത്യന്‍ ടീമിലെ അഭിവാജ്യഘടകമാണെന്നും ടി20യില്‍ ഋഷഭ് പന്തിനെ പോലുള്ള താരങ്ങള്‍ക്ക് വഴിമാറിക്കൊടുക്കുകയായിരുന്നുവെന്നും പറഞ്ഞു.
മോശം ഫോമിനെ തുടര്‍ന്ന് ടി20ക്ക് പിന്നാലെ ഏകദിന ടീമില്‍നിന്നും ധോണി പുറത്താക്കപ്പെടും എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കോലിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: