ന്യൂദല്‍ഹി : ദന്തേവാഡ ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വെച്ചായിരുന്നില്ലെന്ന് മാവോയിസ്റ്റ് ഭീകരര്‍. ബുധനാഴ്ച ആരന്‍പൂരില്‍ നടന്ന ആക്രമണത്തില്‍ ദൂരദര്ശന് ക്യാമറാമാന് അച്ചുതാനന്ദ്സാഹുവും രണ്ട് പോലീസുകാരും കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരെ ലക്ഷ്യമിട്ടാണ് മാവോയിസ്റ്റ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചിരുന്നു. ഇതിനെതിരെ രണ്ട് പേജുള്ള കൈകൊണ്ടെഴുതിയ കത്ത് എഎന്‍ഐ വാര്‍ത്ത ഏജന്‍സി വഴി പുറത്തുവിടുകയായിരുന്നു. ദര്‍ഭ ഡിവിഷന് കമ്മിറ്റി മേധാവി സയ്നാഥ് ഇതില്‍ ഒപ്പുവെച്ചിട്ടുണ്ട്്്.
പ്രതിദിനം നിരവധി വ്യാജ ഏറ്റുമുട്ടലുകളില്‍ ഗ്രാമവാസികളെ ആക്രമിക്കുകയും, കൊല്ലപ്പെടുകയും, അല്ലെങ്കില്‍ ജയിലിലടയ്ക്കുകയും ചെയ്യുന്നുണ്ട്. ഇവരില്‍ ചിലരെ നക്സല്‍ ഭീകരരായി ചിത്രീകരിച്ച് മാധ്യമങ്ങള്‍ക്കു മുന്നില്‍ പോലീസുകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കൂടാതെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മാധ്യമങ്ങളെ വഴി തെറ്റിക്കാനും ശ്രമിക്കുന്നുണ്ട്.
ബുധനാഴ്ച മാവോയിസ്റ്റ് ആക്രമണം നടന്ന സ്ഥലത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ദൂരദര്ശന് ആംഗങ്ങള്‍ എത്തിയിരുന്ന്ത് അറിഞ്ഞിരുന്നില്ല. സംഘര്‍ഷ ബാധിത സ്ഥലങ്ങളില്‍ റിപ്പോര്‍ട്ടിങ്ങിന് പോകുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ തുണയ്ക്കായി ഒരിക്കലും പോലീസുകാരുടെ സഹായം അഭ്യര്ത്ഥിക്കരുതെന്നുംകത്തില് പ്രതിപാദിക്കുന്നുണ്ട്.
അതേസമയം മവോയിസ്റ്റ് ആക്രമണം മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വെച്ചായിരുന്നില്ലെന്ന പ്രസ്താവന ദന്തേവാഡ പോലീസ് സൂപ്രണ്ടന്റ് അഭിഷേക് പല്ലവ് തള്ളി. കൊല്ല്പ്പെട്ട ദൂരദര്ശന് ക്യാമറാന്റെ പക്കല്‍ ആക്രമണം നടന്നതിന്റെ ആദ്യ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു. കൊലപാതകത്തിനുശേഷം ഇയാളുടെ പക്കലുണ്ടായിരുന്ന ക്യാമറ അവര്‍ മോഷ്ടിച്ചിരുന്നു. കൂടാതെ സാഹുവിന്റെ ശരീരത്തില്‍ ബുള്ളറ്റ് കൊണ്ട് ആഴത്തില്‍ മുറിവേല്ക്കുകയുംതലയോട്ടിക്ക് പരിക്കേറ്റതായും കണ്ടെത്തിയിട്ടുണ്ടെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങിനായി മൂന്നു പേരടങ്ങുന്ന സാഹു ഉള്‍പ്പടെ ദൂരദര്‍ശന്റെ സംഘമാണ് ദന്ദേവാഡയില്‍ എത്തിയിരുന്നത്. മറ്റ് രണ്ട് പേര് പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: