ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുടെ വെടിവെപ്പില്‍ ബിജെപി സംസ്ഥാന സെക്രട്ടറി അനില്‍ പരിഹറും, സഹോദരനും കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം നടന്നത്. തുടര്‍ച്ചയായുള്ള ഭീകരരുടെ ആക്രമണങ്ങളെ തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.
വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ അനില്‍ പരിഹര്‍ സഹോദരന് അജിത്തിനൊപ്പം കടയില്‍ നിന്നും മടങ്ങവേ കിഷ്ത്വാര്‍ ടൗണിലെ ഗലി മൊഹല്ലയില്വെച്ച് ഇരുവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം അക്രമികള്‍ ഇരുവരേയും വെടിയുതിര്‍ക്കാന്‍ ലക്ഷ്യമിട്ടിരിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ അക്രമികളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ഒന്നും ലഭിച്ചിട്ടില്ല. ഇവര്‍ക്കുവേണ്ടി അന്വേഷണം നടത്തി വരികയാണെന്ന് സീനിയര്‍ പോലീസ് ഓഫീസര്‍ ദില്‍ബാഗ് സിങ് അറിയിച്ചു.
ഒരുമാസത്തിനുള്ളില്‍ രാഷ്ട്രീയ നേതാക്കള്‍ക്കുനേരെയുള്ള മൂന്നാമത്തെ ആക്രമണമാണിത്. ഇതിനുമുമ്പുള്ള ആക്രമണത്തില്‍ രണ്ട് നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകരും ഒരു പിഡിപി തോവും കൊല്ലപ്പെട്ടിട്ടുണ്ട്.
അതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, ബിജെപി പ്രസിഡന്റ് അമിത്ഷാ എന്നിവര്‍ ആക്രമണത്തെ അപലപിച്ചു. ചെനാബ് താഴ്വരയിലും നിരോധനാജ്ഞ പുറപ്പെടുവെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: