ന്യൂദല്‍ഹി : ബോഫോഴ്സ് കേസില്‍ പുനര്‍വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് സിബി ഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. 64 കോടിയുടെ ബോഫോഴ്സ് അഴിമതികേസില്‍ ഹിന്ദുജ സഹോദരന്മാരെ വിട്ടയച്ച ദല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലാണ് തള്ളിയത്.
2005 മെയ് 31നാണ് പ്രതികളെ കുറ്റവിമുക്തരാക്കിക്കൊണ്ട് ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ അപ്പീല്‍ നല്കാന് 13 വര്‍ഷം താമസിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഉള്‍പ്പടെയുള്ള ബെഞ്ച് ഹര്‍ജി തള്ളിയത്. ഈ വര്‍ഷം ഫെബ്രുവരി 2നാണ് സിബിഐ അപ്പീല്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: