ന്യൂദല്‍ഹി : കള്ളപ്പണക്കേസില്‍ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ കുടുംബാംഗങ്ങളെ വിചാരണ ചെയ്യാനുള്ള അനുമതി മദ്രാസ് ഹൈക്കോടതി റദ്ദാക്കി. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ചിദംബരത്തിന്റെ ഭാര്യ നളിനി, മകന് കാര്‍ത്തി, മകന്റെ ഭാര്യ ശ്രീനിധി എന്നിവരെ വിചാരണ ചെയ്യാന്‍ വരുമാന വകുപ്പ് അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ നല്കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഈ ഉത്തരവ്.
അതേസമയം യുകെ മെട്രോ ബാങ്കിലുള്ള കാര്‍ത്തിയുടെ സമ്പാദ്യവും, യുഎസിലെ നാനോ ഹോള്‍ഡിങ്സ് എല്‍സിസിയില്‍ നടത്തിയിട്ടുള്ള നിക്ഷേപങ്ങളും, സ്വന്തം ഉടമസ്ഥതയിലുള്ള കമ്പനിയെ കുറിച്ചുമുള്ള വിവരങ്ങള്‍ കാര്‍ത്തി ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് നികുതി വകുപ്പ് അറിയിച്ചു.
മൂന്നു പേരുടേയും പേരില്‍ കേംബ്രിഡ്ജില്‍ 5.37 കോടിയും, യുഎസില്‍ 3.28 കോടിയുടേയും സ്വത്തുക്കള്‍ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. വിദേശത്തുള്ള ആസ്തികള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താത്തതിനെ തുടര്‍ന്നാണ് നികുതി വകുപ്പ് ഇവരെ വിചാരണ ചെയ്യാന്‍ ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: