വാഷിങ്ടണ്‍: ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുമെന്ന ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ യുഎസ് വഴങ്ങി. ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് സൗഹൃദ രാഷ്ട്രങ്ങള്‍ക്കുള്ള വിലക്ക് അവര്‍ നീക്കി. ഇന്ത്യ, ജപ്പാന്, ദക്ഷിണകൊറിയ ഉള്‍പ്പെടെ എട്ടു രാഷ്ട്രങ്ങള്‍ക്കുള്ള വിലക്കാണ് താല്‍ക്കാലികമായി പിന്‍വലിച്ചത്. ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ചയുണ്ടാകുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചു.
ഇറാനെതിരെ യുഎസ് കടുത്ത ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പിന്നാലെ അവിടെ നിന്ന് എണ്ണ വാങ്ങുന്ന രാഷ്ട്രങ്ങള്‍ക്കെതിരെയും അവര്‍ തിരിഞ്ഞിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് എണ്ണ വാങ്ങരുതെന്ന് യുഎസ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ യുഎസിന് വഴങ്ങുന്ന സമീപനമല്ല ഇന്ത്യ സ്വീകരിച്ചത്. തുറന്ന പ്രതികരണത്തിന് മുതിര്‍ന്നില്ലെങ്കിലും യുഎസ് സമ്മര്‍ദത്തിന് വഴങ്ങേണ്ടതില്ലെന്നായിരുന്നു ഇന്ത്യന്‍ നിലപാട്. വിലക്ക് നീക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ ചൈനയും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യാന്തര രംഗത്ത് യുഎസിന്റെ പ്രധാന പങ്കാളികളാണ് ഈ രാജ്യങ്ങളെന്നതാണ് ഈ തീരുമാനത്തിനു കാരണമെന്ന് വിദഗ്ധര്‍ കരുതുന്നു. അതേസമയം, അനുമതി താല്‍ക്കാലികമെന്നാണ് യുഎസ് സര്‍ക്കാര്‍വൃത്തങ്ങള്‍ പറയുന്നത്. വരുംമാസങ്ങളില്‍ എണ്ണ ഇറക്കുമതിയുടെ തോത് കുറയ്ക്കണമെന്ന ഉപാധിയോടെയാണ് നിലപാടെന്നും അവര്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: