ദന്തേവാഡ: ദൂരദര്ശന് ക്യാമറാമാന് അച്യുതാനന്ദ സാഹുവിന്റെ കൊലപാതകത്തെ ന്യായീകരിച്ച് മാവോയിസ്റ്റ് ഭീകരര്‍. സാഹുവിനെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പോലീസിനെ ലക്ഷ്യമിട്ടപ്പോള്‍, കൂട്ടത്തിലുണ്ടായിരുന്നവരും ഉള്‍പ്പെട്ടുവെന്നും നക്സലുകള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, ആക്രമണം ആസൂത്രിതമെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചു. ആക്രമണശേഷം സാഹുവിന്റെ ക്യാമറ നക്സലുകള്‍ കൊണ്ടുപോയി. അക്രമം നടന്ന് രണ്ട് ദിവസങ്ങള്‍ക്കു ശേഷമാണ് പ്രസ്താവന പുറത്തുവന്നത്. ദര്‍ഭ ഡിവിഷണല്‍ കമ്മിറ്റി നേതാവ് സൈനാഥാണ് ഇതില്‍ ഒപ്പിട്ടിരിക്കുന്നത്. ഛത്തീഡ്ഗഡിലെ അരന്‍പൂരില്‍ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ദൂരദര്ശന് സംഘത്തിനു നേരെയാണ് മാവോയിസ്റ്റ് ആക്രമണമുണ്ടായത്.
അതേസമയം, കൃത്യമായ സന്നാഹത്തോടെയാണ് ആക്രമണമെന്ന് ദന്തേവാഡ എസ്പി അഭിഷേക് പല്ലവ് പറഞ്ഞു. ക്യാമറ കവര്‍ന്നുവെന്നും ആക്രമണവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഉണ്ടായിരുന്നതിനാലാണ് ഇതെന്നും എസ്പി പറഞ്ഞു. സാഹുവിന്റെ ശരീരത്തിലുണ്ടായിരുന്ന ഒന്നിലേറെ ബുള്ളറ്റുകളും തലയോട്ടിയിലെ ഗുരുതര പരിക്കും അബദ്ധമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: