ന്യൂദല്‍ഹി: ശബരിമലയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ഉടന്‍ പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി. ഉന്നതാധികാര സമിതി നല്കിയ റിപ്പോര്‍ട്ടിന് മേലാണ് കോടതി പരാമര്‍ശം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതിനെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു.
അനധികൃത നിര്‍മ്മാണങ്ങള്‍ എന്തിനാണ് അറ്റകുറ്റപ്പണി നടത്തി സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്തിനെന്നും കോടതി ചോദിച്ചു. മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് കോടതി നിര്‍ദേശം.എന്നാല്‍ ഇക്കാര്യത്തില്‍ മറുപടി നല്കാന് നാലാഴ്ച്ചത്തെ സമയം ആവശ്യപ്പെട്ടിരിക്കുകയാണ് സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: