കണ്ണൂര്‍: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാര്‍ രാജ്യത്തെ നഗരങ്ങളുടെ അടിസ്ഥാന വികസനത്തിനായി ആരംഭിച്ച ‘അമൃത്’ പദ്ധതിയിലുള്‍പ്പെടുത്തിയുള്ള പയ്യാമ്പലം പുതിയ പാര്ക്കിന് കോര്പ്പറേഷന് കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയതോടെ കണ്ണൂരിന് മറ്റൊരു നേട്ടം കൂടി. അടിയന്തര കോര്പ്പറേഷന് കൗണ്‍സിലില്‍ യുഡിഎഫ് കൗണ്‍സിലര്‍മാരുടെ ശക്തമായ എതിര്‍പ്പിനിടെ പദ്ധതിക്ക് അംഗീകാരം നല്കി. 45 ലക്ഷം രൂപ മതിപ്പ് ചെലവ് തയ്യാറാക്കിയ പദ്ധതിക്ക് നേരത്തേ ഭരണാനുമതി ലഭിച്ചിരുന്നു. മതിപ്പ് ചെലവ് 45 ല്‍നിന്ന് 71 ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാസങ്ങളായി നടന്നു വരികയാണ്.
കേന്ദ്രസര്‍ക്കാരിന്റെ അമൃത്നഗരം പദ്ധതിയില്‍ രണ്ടാം ഘട്ടത്തില്‍ ബിജെപി നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു കണ്ണൂരിനെ ഉള്‍പ്പെടുത്തിയത്. പുതിയ കോര്പ്പറേഷന് എന്ന നിലയ്ക്ക് കണ്ണൂര്‍ നഗരത്തിന്റെ മുഖച്ഛായതന്നെ മാറ്റിമറിക്കുന്നതാണ് അമൃത് പദ്ധതി. നഗരത്തിന്റെ സമഗ്ര വികസനം ഇതിലൂടെ സാധ്യമാകും. കുടിവെള്ളം, അഴുക്കുചാല്‍, ഫുട്പാത്ത്, വാഹനപാര്‍ക്കിംഗ് സൗകര്യം, പാര്‍ക്ക് മനോഹരമാക്കല്‍, റിക്രിയേഷന്‍ സെന്റര്‍, കൂടുതല്‍ വാഹന സര്‍വ്വീസുകള്‍, റോഡ് വികസനം തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കണ്ണൂര്‍ ടൗണിന്റെ സമഗ്ര പ്രശ്നപരിഹാരത്തിന് ഇത് ഉപകരിക്കും. എംപിയും കളക്ടറും ചെയര്മാന്മാരായ കമ്മറ്റിക്കായിരിക്കും പദ്ധതിയുടെ നടത്തിപ്പ്. 50,000 കോടി രൂപയാണ് രാജ്യത്ത് അമൃത് പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ നീക്കിവെക്കുന്നത്. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ഉള്‍പ്പടെ 17 നഗരങ്ങളെ അമൃത് നഗരം പദ്ധതി പ്രകാരം വികസിപ്പിക്കുമെന്ന് പ്രഖ്യാപന വേളയില്‍ത്തന്നെ പ്രധാനമന്ത്രി പറഞ്ഞിരുന്നു. അമൃത് നഗരം പദ്ധതിയിലുള്‍പ്പെടുത്തി ആദ്യഘട്ടത്തില്‍ രാജ്യമൊട്ടാകെ 102 നഗരങ്ങളിലാണ് വികസനപദ്ധതികള്‍ നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: