ന്യൂദല്‍ഹി : കര്‍ണ്ണാടകയിലെ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലേക്കും, രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിങ് ആരംഭിച്ചു. നിലവിലെ കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാര്‍ ഭരണത്തിന്റെ വിലയിരുത്തല്‍ കൂടിയാകും ഈ ഉപതെരഞ്ഞടുപ്പിന്റെ ഫലം. ശിവമോഗ, മാണ്ഡ്യ, രാമനഗര എന്നീ ലോക്സഭാ മണ്ഡലങ്ങളിലേക്കും ബല്ലാരി, ജാംഖണ്ഡി എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ്.
രാവിലെ 7ന് ആരംഭിച്ച വോട്ടിങ് 6 മണിവരെ ഉണ്ടാകും. 6,450 പോളിങ് സറ്റേഷനുകളിലായി 54,54,275 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 1,502 പോളിങ് സ്റ്റേഷനുകള്‍ സംഘര്‍ഷ സാധ്യതയുള്ളതായാണ് കണക്കാക്കുന്നത്.
5 മണ്ഡലങ്ങളിലായി 31 സ്ഥനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ചൊവ്വാഴ്ചയാണ് ഫലപ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: