പത്തനംതിട്ട: ശബരിമലയോട് വനംവകുപ്പ് ശത്രുതാപരമായി നിലപാട് സ്വീകരിക്കുന്നുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. അത്യാവശ്യ സൗകര്യങ്ങളൊരുക്കുന്നതില്‍ പോലും വനംവകുപ്പ് ഇടപെടുന്നു. ഇത് ശരിയല്ല. പുരകത്തുമ്പോള്‍ വാഴ വെട്ടാം എന്ന നിലയിലാണ് ചിലരുടെ പ്രതികരണം. അനധികൃത നിര്‍മാണം നടത്തുന്നതിനോട് ബോര്‍ഡിന് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
മാസ്റ്റര്‍പ്ലാന്‍ ചൂണ്ടിക്കാട്ടിയാണ് വനം വകുപ്പിന്റെ ഈ നിലപാട്. നിലയ്ക്കലില്‍ പുതിയതായി 20 ഇടത്താവളങ്ങള്‍ കൂടി സജ്ജീകരിക്കുമെന്നും പ്രളയം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ ജനങ്ങള്‍ മനസ്സിലാക്കണമെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
നവംബര്‍ 15നകം ദേവസ്വം ബോര്‍ഡും സര്‍ക്കാരും എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: