മുംബൈ : ഷീന ബോറ വധക്കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജിയുടെ ജാമ്യാപേക്ഷ മുംബൈ സിബിഐ പ്രത്യേക കോടതി തള്ളി. തലച്ചോറിലെ നാഡീവ്യൂഹ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സക്ക് ജാമ്യം അനുവദിക്കണമെന്നാണ് ഇന്ദ്രാണി ആവശ്യപ്പെട്ടിരുന്നത്.
അടുത്തിടെയായി പലപ്പോഴും തലവേദനയും മറ്റും അനുഭവപ്പെടുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് വിദഗ്ധ ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
എന്നാല്‍ ഇന്ദ്രാണിയെ സംരക്ഷിക്കുന്നതിനായി ബന്ധുക്കള്‍ ആരുമില്ലെന്നും അതുകൊണ്ടുതന്നെ ജാമ്യം അനുവദിക്കേണ്ടതില്ലെന്നും സിബിഐ കോടതിയില്‍ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്. ഇന്ദ്രാണിയുടെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: